CrimeDeathKerala NewsLatest NewsLaw,News

മാനസ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്;തോക്ക് നല്‍കിയത് സോനു കുമാര്‍ മോദി

കൊച്ചി:കോതമംഗലത്ത് പെണ്‍കുട്ടിയെ വെടിവെച്ച് കൊന്ന് യുവാവ് സ്വയം വെടിയുതിര്‍ത്ത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് .മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രഖിലിനു പിസ്റ്റള്‍ നല്‍കിയയാളെ ബിഹാറില്‍ നിന്ന് കോതമംഗലം എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായത് ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദി എന്ന് ഇരുപത്തി ഒന്ന് വയസുക്കാരനാണ്

കോതമംഗലം എസ്‌ഐ മാഹിനിന്റെ നേതൃത്വത്തില്‍ മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത് ബിഹാര്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു.അതേസമയം തുടര്‍ന്ന് മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സോനു കുമാറിനെ ഹാജരാക്കുകയും ശേഷം, മജിസ്‌ട്രേട്ട് അശ്വിനി കുമാര്‍ കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലേക്ക് ട്രാന്‍സിറ്റ് വാറന്റ് അനുവദിക്കുകയും ചെയ്തു.

ഇവക്കെ്ല്ലാം പുറമെ നിലവില്‍ രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്‌സി ഡ്രൈവറെ കേരള പൊലീസ് തിരയുകയാണ് .ഇപ്പോള്‍ ലഭിക്കുന്ന സൂചന പട്‌നയില്‍നിന്ന് ഇയാളുടെ സഹായത്തോടെ രഖില്‍ മുന്‍ഗറില്‍ എത്തിയെന്നാണ് ,. പിടികൂടുമ്പോള്‍ സോനുവിന്റെ സംഘം എതിര്‍ത്തെങ്കിലും മുന്‍ഗര്‍ എസ്പിയുടെ സ്‌ക്വാഡും ഒപ്പമുണ്ടായിരുന്നതു കേരള പൊലീസിനു സഹായമായി.

തുടര്‍ന്ന് പൊലീസ് സംഘം വെടിയുതിര്‍ത്തതിനാല്‍ ഇവര്‍ കടന്നു കളയുകായാണ് ഉണ്ടായത്. രഖിലിന്റെ സുഹൃത്തില്‍ നിന്നാണു പൊലീസിനു തോക്ക് നല്‍കിയയാളെക്കുറിച്ച് വിവരം ലഭിച്ചതെന്നാണു സൂചന പുറത്ത് വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button