കൊല്ലത്ത് ഷോക്ക്ക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകും

കൊല്ലം തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥിക്ക്കുയുടെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ബോർഡിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായത് സമ്മതിച്ചു മന്ത്രി . ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല എന്നും വ്യക്തമാക്കി . സ്കൂൾ മാനേജ്മെൻ്റിൻ്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നും മന്ത്രി കൃഷ്ണൻ കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
15 ദിവസത്തിനുള്ളിൽ വിശദ റിപ്പോർട്ട് കെഎസ്ഇബിയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറും നൽകണം. ലൈൻ താഴ്ന് കിടന്നിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതായിരുന്നു ഇത് കെഎസ്‌ബിയുടെ ഭാഗത്തെ വീഴ്ച ആണ് . സ്കൂളിൻ്റെ ഭാഗത്തു നിന്നും കെഎസ്ഇബിക്ക് യത്തോടു പരാതി ലഭിച്ചിട്ടില്ല അതും ഒരു കാരണമാണ്.എന്ധെലും മുന്നറിയിപ്പ് അറിയിച്ചിരുന്നെങ്കിൽ ഉടനെ നടപടി എടുത്ത് അവിടത്തെ പ്രെശ്നം പരിഹരിക്കാമായിരുന്ന് . പഞ്ചായത്തിൻ്റെ അനുമതി ഷെഡ് കെട്ടാൻ വേണമെന്നും മന്ത്രി പറഞ്ഞു.കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെടുക്കും ..ഇതിനെ തുടർന്നാണ് മന്ത്രി ധനസഹായം പ്രഖ്യാപിച്ചത്.
#The family of Mithun, who died in a shock in Kollam, will be given 5 lakhs in the first phase.