ശബരിമലയിൽ മറ്റു സ്‌ഥലങ്ങളിൽ അയ്യപ്പൻ്റെ വിഗ്രഹം സഥാപിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ മറ്റു സ്ഥലങ്ങളിൽ അയ്യപ്പന്റെ വിഗ്ര ഹം സ്‌ഥാപിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം. ശബരിമലയിൽ ക്ഷേത്രാങ്കണത്തിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്ന് അവകാശപ്പെട്ടു സ്വകാര്യവ്യക്തി പണസമാഹരണം നടത്തിയെന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണു ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്‌റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുൾന്നുപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
ഈറോഡ് ലോട്ടസ് മൾട്ടി സ്പെഷ്യൽറ്റി ഹോസ്‌പിറ്റൽ ചെയർമാൻ ഡോ.ഇ.കെ.സഹദേ വൻ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയെന്ന് അവകാശപ്പെട്ട് പണപ്പിരിവ് തുടർന്നാണു ഹൈക്കോടതി തുടങ്ങിയ സംഭവം ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു തുടർന്നാണ് നടപടി.
അന്നദാന മണ്ഡപത്തിൽ എന്തിനാണ് വിഗ്രഹമെന്നു കോടതി ആരാഞ്ഞു. പലയിടത്തും വിഗ്രഹങ്ങൾ വയ്ക്കുന്നുണ്ട്. ഇത് വളരെ ഗുരുതരമായ വിഷയമാണ്. വിഗ്രഹം സ്‌ഥാപിക്കാൻ തന്ത്രിയുടെ അനുമതി വാങ്ങിയോയെന്നു കോടതി ചോദിച്ചു. വിഗ്രഹങ്ങൾ എവിടെയൊക്കെ സ്‌ഥാപിച്ചിട്ടു ണ്ടെന്നു പരിശോധിച്ചു ശബരിമല സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകണമെന്നു കോടതി നിർദേഷിച്ചു. അന്നദാന മണ്ഡപത്തിലും മറ്റും ഇത്തരത്തിൽ വിഗ്രഹം വയ്ക്കാൻ അനുമതി നൽകുന്നുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചതിനോടു പ്രതികരിക്കുകയായിരുന്നു കോട്തി ഇത്തരത്തിൽ വയ്ക്കുന്ന വിഗ്രഹങ്ങൾക്ക് സമീപം നേർച്ചപ്പെട്ടികളും മറ്റും വയ്ക്കുന്നുണ്ടോ എന്നതു സംബന്ധിച്ചു സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകണം. ശബരിമലയിൽ ക്ഷേത്രാങ്കണത്തിൽ അയ്യപ്പന്റെ വിഗ്രഹം സ്ഥാപിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും അതിനായി പണപ്പിരിവു നടത്താനാകില്ലെന്നും വ്യക്‌തമാക്കുന്ന അറിയിപ്പ് വെർച്വൽ ക്യു പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരി ക്കാൻ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വിഷയം അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.