indiaNationalNews

രാജ്യത്തെ 334 രജിസ്ട്രേർഡ് പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്തെ 334 രജിസ്ട്രേർഡ് പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. 2019 മുതൽ കഴിഞ്ഞ ആറ് വർഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാർട്ടികളെയാണ് ഒഴിവാക്കിയത്. ഇതോടെ രാജ്യത്ത് ഇനി 6 ദേശീയ പാർട്ടികളും 67 പ്രാദേശിക പാർട്ടികളും മാത്രമേ നിലനിൽക്കൂ.

ഓഫീസ് പ്രവർത്തനം ഇല്ലാത്തതും ലീഡർമാർ മാറി പുതിയ ആളുകളെ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയാക്കത്, തുടങ്ങിയ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കൽ. വിവിധ സംസ്ഥാനങ്ങളിലെ പാർട്ടികൾക്കെതിരെ നടപടി എടുത്ത കേരളത്തിൽ നിന്നുള്ള 7 പാർട്ടികളാണ് പട്ടികയിൽ നിന്ന് നീക്കപ്പെട്ടത്. അവയാണ്:

ദേശീയ പ്രജ സോഷ്യലിസ്റ്റ് പാർട്ടി

നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ)

നേതാജി ആദർശ് പാർട്ടി

റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്)

സെക്കുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി

സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയ പാർട്ടികളുടെ എണ്ണം: ആന്ധ്രാപ്രദേശ് – 5, അരുണാചൽ – 1, ബിഹാർ – 17, ഛണ്ഡീഗഡ് – 2, ഛത്തീസ്ഗഡ് – 9, ഡൽഹി – 27, ഗോവ – 4, ഗുജറാത്ത് – 11, ഹരിയാന – 21, ജമ്മു കശ്മീർ – 3, ജാർഖണ്ഡ് – 5, کرناാടക – 12, മധ്യപ്രദേശ് – 15, മഹാരാഷ്ട്ര – 9, ഒഡീഷ – 5, പോണ്ടിച്ചേരി – 1, പഞ്ചാബ് – 8, രാജസ്ഥാൻ – 7, തമിഴ്നാട് – 22, തെലങ്കാന – 13, ഉത്തർപ്രദേശ് – 115, ഉത്തരാഖണ്ഡ് – 6, പശ്ചിമ ബംഗാൾ – 7.

Tag: Election Commission says 334 registered parties in the country have been removed from the list

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button