ട്രംപിന്റെ തീരുവ ബാധിച്ചത് ചെമ്മീനിനെ ; കയറ്റിയയക്കാൻ സാധിക്കാതെ കെട്ടിക്കിടക്കുന്നത് കോടികളുടെ ചെമ്മീൻ

അമേരിക്ക ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തിയതോടെ കേരളത്തിലെ സമുദ്രോത്പന്ന മേഖല ഗുരുതര പ്രതിസന്ധിയിൽ . കോടിക്കണക്കിന് രൂപ മുടക്കി ശേഖരിച്ച ചെമ്മീനും മറ്റു ഉൽപ്പന്നങ്ങളും ഗോഡൗണുകളിൽ കിടക്കുകയാണ്. വില ഇടിയുമെന്ന ഭയത്തിൽ ചൈന, വിയറ്റ്നാം, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളും മുൻപ് നൽകിയിരുന്ന ഓർഡറുകളിൽ നിന്ന് പിന്മാറിയിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള ഉത്പന്ന ങ്ങൾക്കുള്ള തീരുവ 50 ശതമാന മായി ഉയർത്തിയ അമേരിക്കൻ തീരുമാനം ബുധനാഴ്ച നിലവിൽ വന്നതോടെ കേരളത്തിൻ്റെ സമു ദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി. അമേരിക്കൻ ഓർഡ റുകൾ ധാരാളമുണ്ടായിരുന്നതി നാൽ കോടിക്കണക്കിനു രൂപയുടെ സമുദ്രോത്പന്നങ്ങളാണ് കേ രളത്തിലെ കമ്പനികൾ ശേഖ രിച്ചുവെച്ചത്. ആറുമാ സം മുൻപു തന്നെ അമേരിക്കൻ ഓർ ഡറുകൾ കേരള ത്തിലെ കമ്പനി കൾക്ക് ലഭിച്ചിരു ന്നു. എന്നാൽ, ഈ ഓർഡറുക ളെല്ലാം അമേരിക്ക തത്കാലം മരവിപ്പിച്ചി രിക്കുകയാണ്. അമേരിക്കയിലേക്കു മാത്രം പ്രതിവർഷം ഏതാണ്ട് 21,000 കോടിയുടെ സമുദ്രോത്പ ന്നങ്ങളാണ് കയറ്റി അയയ്ക്കുന്ന ത്. ഈ വർഷം ഇതിൻ്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് കപ്പലിൽ പോയി ട്ടുള്ളത്. ബാക്കിയു ള്ളത് അയയ്ക്കാനു ണ്ട്. ഇതിൽ അധി കവും ചെമ്മീനാണ്. അടുത്ത ആറു മാസ ത്തേക്ക് കയറ്റി അയ യ്ക്കാനുള്ളവ കമ്പനികളുടെ ഗോഡൗണുകളിൽ സൂക്ഷിച്ചി രിക്കുകയാണ്. അമേരിക്കയുടെ തീരുമാനത്തെ തുടർന്ന്, കേരള ത്തിൽ നേരത്തേ ശേഖരിച്ചുവെച്ച ചരക്കിന്റെ മൂല്യം ഏതാണ്ട് 50 ശതമാനം കുറഞ്ഞെന്നാണ് കണ് ക്കുകൂട്ടൽ. അമേരിക്കൻ ഓർഡ റുകൾ മുന്നിൽ കണ്ട് കോടികളാ ണ് കയറ്റുമതി കമ്പനികൾ ചെല വാക്കിയത്. അമേരിക്കൻ വാതി ലുകളടഞ്ഞതോടെ ഈ നിക്ഷേ പം പാഴാകുമെന്ന സ്ഥിതിയാണ്.
കോടിക്കണക്കിനു രൂപ തൽമുടക്കി വാങ്ങിയ സമുദ്രോ ത്പന്നങ്ങൾ, കയറ്റി അയയ്ക്കാൻ കഴിയാത്ത സാഹചര്യമുള്ളതി നാൽ, സ്ഥാപനങ്ങൾക്ക് കുറ ഞ്ഞ പലിശനിരക്കിൽ വായ്പകൾ അനുവദിക്കണമെന്ന് സീഫുഡ് എക്സ്പോർട്ട് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തന ചെലവിൻ്റെ 30 ശതമാനമെങ്കി ലും വായ്പയായി അനുവദിക്കണ മെന്നാണ് അവരുടെ ആവശ്യം. കോവിഡ് കാലത്ത് ഇതുപോ ലെ പല മേഖലയിലും സർക്കാർ സഹായം നൽകിയിരുന്നു. കോ വിഡിനെക്കാൾ കടുത്ത പ്രതിസ ന്ധിയാണ് ഇപ്പോൾ നേ രിടുന്നത്. മേഖലയെ പിടിച്ചു നിർത്താൻ സർക്കാർ ഇടപെടണമെന്ന് ആവശ്യവുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ.