സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം 27 ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം 27 ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക മന്ത്രിസഭായോഗം 27 ന് ചേരുന്നുണ്ട്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം സര്‍ക്കാരിനു മുൻപിലുണ്ടെങ്കിലും, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന അഭിപ്രായവും മന്ത്രിസഭയില്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി മത നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കും. സര്‍വകക്ഷിയോഗവും വിളിക്കുന്നുണ്ട്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി ആരായും. ഇതിന്റെ അടിസ്ഥാനത്തിലാകും തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുക. ഈ മാസം 27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റുന്നതിന് വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം മാറ്റിവെക്കുന്നത്.