ഇന്ത്യയിലേക്ക് 270,000 ടണ്‍ ക്രൂഡ് ഓയിലുമായി വരുകയായിരുന്ന കപ്പലിന് തീപിടിച്ചു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി ഓയില്‍ കൊണ്ടുവരുന്നതിനിടെ കപ്പലിന് തീപിടിച്ചു. കപ്പലില്‍ 270,000 ടണ്‍ ക്രൂഡ് ഓയിലാണ് ഉള്ളത്. ശ്രീലങ്കന്‍ തീരത്തുവെച്ചാണ് അപടം ഉണ്ടായത്. ന്യൂ ഡയമണ്ട് എന്ന് വമ്പന്‍ ഓയില്‍ ടാങ്കര്‍ കപ്പലിനാണ് തീപ്പിടിച്ചത്. പാരദ്വീപിലെ തുറമുഖത്തേക്കുള്ള സഞ്ചാരപാതയിൽ വെച്ചാണ് തീപിടുത്തം ഉണ്ടായത്.
അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് നാവികസേന കപ്പലുകളേയും ഒരു വിമാനത്തേയും അപകടസ്ഥലത്തേക്ക് അയച്ചതായി ലങ്കന്‍ നാവികസേന വ്യക്താവ് കമാന്‍ഡര്‍ രഞ്ജിത് രാജപക്സ വ്യക്തമാക്കി. കുവൈത്തിലെ മിനാ അല്‍ അഹ്മദിയില്‍ നിന്നാണ് കപ്പല്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് തീപിടുത്തം നടന്നിരിക്കുന്നത്. ഇന്ത്യയുടെ നാവികസേനയും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും സംഭവം നടന്ന സ്ഥലത്തേക്ക് പോയിരിക്കുകയാണ്.