CinemaCrimeEditor's ChoiceKerala NewsLatest NewsLocal NewsMovieNationalNewsUncategorized

നിശാപാർട്ടികളിൽ കച്ചവടം ലഹരിക്കൊപ്പം പെണ്ണും.

ചലച്ചിത്രതാരങ്ങളെ ഉൾപ്പടെ ഇടനിലക്കാരാക്കി ലഹരിമാഫിയകൾ നടത്തി വന്ന നിശാപാർട്ടികളിൽ കച്ചവടം നടന്നു വന്നത് ലഹരിക്കൊപ്പം പെണ്ണും. ലഹരിമാഫിയകളിലെ കണ്ണികളായ പ്രമുഖ സെലിബ്രിറ്റികളെ നിശാപാർട്ടികൾ നടക്കുന്ന ഹോട്ടലുകളിലും, റിസോർട്ടുകളിലും ഒരു രാത്രിക്ക് ലക്ഷങ്ങൾക്കാണ് വിൽപ്പന നടത്തി വന്നിരുന്നത്. സമ്പന്നരായ ബിസിനസ്സ് കാരേയും, ഐ ടി മേഖലയിലെ ഉദ്യോഗസ്ഥരെയും,സമ്പന്നരുടെ മക്കളെയും ലക്‌ഷ്യം വെച്ച് നടന്ന നിശാപാർട്ടികളുടെ മറവിൽ സെലിബ്രിറ്റി കണ്ണികളെ അഞ്ചും പത്തും ലക്ഷം രൂപയ്ക്കാണ്ഒരു രാത്രിക്ക് വിൽപ്പന നടത്തി വന്നിരുന്നത്. നിശാപാർട്ടികളുടെ മറവിൽ മയക്ക് മരുന്നിനൊപ്പം പച്ചയായ പെൺ കച്ചവടം കൂടി ലക്‌ഷ്യം വെച്ചാണ് ബംഗളുരു, ചെന്നൈ, കുടക്, ചിക്കമംഗലൂരു, കൊച്ചി, കോട്ടയം, തിരുവനന്തപുരം, ഉൾപ്പടെയുള്ള നഗരങ്ങളിൽ നിശാപാർട്ടികൾ നടന്നിരുന്നതെന്ന
ഞെട്ടുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ദക്ഷിണേഷ്യയിലെ പ്രധാന ലഹരിമരുന്ന് വിതരണ കേന്ദ്രമായി ബെംഗളൂരു മാറിയിരിക്കുകയാണ്. ബെംഗളൂരു നഗരത്തിൽ സുലഭമായി ലഹരിമരുന്നുകൾ ലഭ്യമാകാനുള്ള സ്ഥിതി വിശേഷം ഉണ്ടായതും ഇത് മൂലമായിരുന്നു. ബെംഗളൂരു പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം ആണ് ഈ ഞെട്ടിക്കുന്ന വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളുരു നഗരത്തിൽ കുറച്ചു നാൾ മുൻപ് വരെ കഞ്ചാവ് ആയിരുന്നു യഥേഷ്ടം ലഭിച്ചു വന്നിരുന്നത്. ഇന്ന് പഴയ സ്ഥിതിയല്ല. കഞ്ചാവിന്റെ സ്ഥാനം കൊക്കെയ്ൻ അടക്കമുള്ള മറ്റു ലഹരി വസ്തുക്കൾ കയ്യടക്കി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കര്‍ണാടകയിലെ കൊക്കെയിന്റെ ഉപയോഗം ഇരട്ടിയായി വർധിച്ചെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ തന്നെ പറയുന്നുണ്ട്.

ഗുണനിലവാരത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് കൊക്കെയ്ൻ ഗ്രാമിന് 6000 രൂപ മുതൽ 12000 രൂപ വരെയാണ് ഇപ്പോൾ വില ഈടാക്കുന്നത്. സമ്പന്നരുടെ നിശാപാർട്ടികളിൽ കൊക്കെയ്ൻ ഉപയോഗം ആണ് മുഖ്യമായും നടക്കുന്നത്. കുടക്, ചിക്കമംഗലൂരു അടക്കമുള്ള പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും നിരവധിയായി ലഹരി പാർട്ടികൾ സംഘടിപ്പിക്കപ്പെടാറുണ്ടെന്നാണ് ബെംഗളൂരു പൊലീസ് പറയുന്നത്. പല സൂപ്പർ താരങ്ങളും ഇത്തരം ലഹരി പാർട്ടികളിൽ എത്താറുണ്ടായിരുന്നു. 2015-16 വര്‍ഷത്തില്‍ ഹെറോയിൻ, കറുപ്പ്, കഞ്ച് ഹാഷിഷ്, മോർഫിൻ, എഫെഡ്രിൻ, പോപ്പി ഹസ്ക് എന്നിവയുൾപ്പെടെ 500 കിലോഗ്രാം ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെങ്കിൽ ഇപ്പോൾ അത് 1,500 മുതല്‍ 2,000 വരെ കിലോ എന്ന തോതിലായിരിക്കുന്നു. ലഹരിമരുന്നു കേസുകളുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. 2019 ൽ 286 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാനത്ത് ഇന്ന് അത് 786 എണ്ണം എന്ന സ്ഥിതിയായി.
മുംബൈ, ചെന്നൈ, ഗോവ തുടങ്ങിയ നഗരങ്ങളിൽനിന്ന് വിദേശികളാണ് കൊക്കെയ്ൻ ബെംഗളുരുവിലേക്ക് എത്തിക്കുന്നത്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ എന്നതുകൊണ്ടു തന്നെ സിനിമാതാരങ്ങളെ കാരിയർമാരായി ഉപയോഗിച്ച് വരുകയായിരുന്നു. ബംഗളുരുവിൽ വിദേശത്ത് നിന്നെത്തുന്ന ലഹരികൾ പിന്നീട് ചെന്നൈ, കുടക്, ചിക്കമംഗലൂരു, കൊച്ചി, കോട്ടയം, തിരുവനന്തപുരം,നഗരങ്ങളിലേക്ക് വിതരണം ചെയ്തുവരികയായിരുന്നു.

ചലച്ചിത്രതാരങ്ങളെ ഇടനിലക്കാരാക്കി ബംഗളുരുവിൽ ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്ന പ്രൊഡക്‌ഷൻ കമ്പനി ഉടമ വിരേൻ ഖന്നയുമായുള്ള അടുത്ത ബന്ധമാണ് രാഗിണി ദ്വിവേദിയെന്ന, കന്നഡ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായികയ്ക്ക് ജയിൽ വാതിലുകൾ തുറന്നു കൊടുത്തത്. രാത്രി വെളുക്കുവോളമുള്ള നിശാ പാർട്ടികളിൽ രാഗിണി സജീവ സാന്നിധ്യമായിരുന്നു. മാഫിയയിലെ കണ്ണികളായ താരങ്ങളെയും, സുന്ദരികളും സമ്പന്നരുമായ കോളജ് കുമാരികളെയും, രാത്രി കച്ചവടത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു. കന്നഡ സിനിമയിലെ സൂപ്പർ താരങ്ങളെത്തന്നെ കാരിയർമാരാക്കാനുള്ള ബുദ്ധികേന്ദ്രത്തിനു പിന്നിൽ വിരേൻ ഖന്ന ഉൾപ്പടെയുള്ള നിർമാതാക്കളായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. റിയൽ എസ്റ്റേറ്റ്, സിനിമ, ഐടി തുടങ്ങിയവ മേഖലകളുമായി ബന്ധപ്പെട്ടാണ് ബെംഗളൂരു നഗരത്തിൽ ലഹരി ഒഴുകുന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ തന്നെ അടിവരയിട്ടു പറയുന്നു.
രാഗിണിയെ പോലെയുള്ള ഒരു സൂപ്പർ താരത്തിന്റെ കാറിലോ ഫ്ലാറ്റിലോ പെട്ടെന്നൊരു റെയ്ഡോ അന്വേഷണമോ ഉണ്ടാകില്ലെന്ന വിശ്വാസമാണ് ലഹരിമരുന്നു കൈമാറ്റത്തിനായി സിനിമാതാരങ്ങളെത്തന്നെ ലഹരിമരുന്നു മാഫിയ ഉപയോഗപ്പെടുത്താൻ മുഖ്യ കാരണമായത്.
ചൊവ്വാഴ്ച സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രശസ്ത താരം സഞ്ജന ഗൽറാണി വിരേൻ ഖന്ന നടത്തുന്ന നിശാപാർട്ടികളിലെ മിന്നും താരമായിരുന്നു. രാഗിണിയെ പോലെ സഞ്ജനയെയും ലഹരി മാഫിയ കാരിയറായി ഉപയോഗിച്ചിട്ടുണ്ടോയെന്നും സെൻട്രൽ ക്രൈംബാഞ്ച് അന്വേഷിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button