ഐ എസ് ആർ ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോന, ജസ്റ്റിസ് ഡി കെ ജെയിൻ അദ്ധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് 14 നും15 നും.

തിരുവനന്തപുരം / ഐ എസ് ആർ ഒ ചാരക്കേസിന് പിന്നിലെ ഗൂഢാ ലോനയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ഡി കെ ജെയിൻ അദ്ധ്യക്ഷ നായ സമിതിയുടെ തെളിവെടുപ്പ് അടുത്ത ആഴ്ച തിരുവനന്തപുരത്ത് നടത്തും. 14,15 തീയതികളിലായിരിക്കും തെളിവെടുപ്പ് നടക്കുക. ചാര ക്കേസിനുപിന്നിലെ ഗൂഢാലോനയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതിയാണ് 2018ൽ ഡി കെ ജെയിൻ സമിതിയെ നിയോഗിക്കുന്നത്.. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ഒരു ശാസ്ത്രജ്ഞനെ സംശയ ത്തിന്റെ നിഴലിലാക്കി അപകീർത്തിപ്പെടുത്തിയത് ഗുരുതര പിഴവാ ണെന്നായിരുന്നു അന്ന് കോടതി നിരീക്ഷിക്കുന്നത്.
ഐ എസ് ആർ ഒ ചാരക്കേസിൽ ഇരയായ ശാസ്ത്രജ്ഞൻ നമ്പിനാരാ യണന് നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ഒരു കോടി മുപ്പത് ലക്ഷം രൂപ അടുത്തിടെ കൈമാറിയിരുന്നു. നേരത്തേ 60 ലക്ഷം രൂപ യും നൽകിയിരുന്നതാണ്. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരത്തുക കൈമാറുന്നത്. നമ്പി നാരായണൻ തിരുവനന്തപുരം സബ് കോടതിയിൽ ഫയൽ ചെയ്ത കേസ്, കഴിഞ്ഞവർഷം ഡിസംബറിലാണ് ഒത്തുതീർപ്പാക്കുന്നതിന് 1.3 കോടി രൂപ നൽകണമെന്ന ശുപാർശ തത്വത്തിൽ അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുന്നത്. സുപ്രീംകോടതി നിർദേശ പ്രകാരം നൽകിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ശുപാർശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയി രുന്നു ഈ നഷ്ട്ട പരിഹാരം. നമ്പി നാരായണൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കാനും കേസ് രമ്യമായി തീർപ്പാക്കുന്നതിനുമുളള ശുപാർശകൾ സമർപ്പിക്കുന്നതിന് മുൻ ചീഫ്സെക്രട്ടറി കെ.ജയ കുമാറിനെ സർക്കാർ ചുമതലപ്പെടു ത്തുകയായിരുന്നു. കെ.ജയ കുമാറിന്റെ ശുപാർശയെ തുടർന്നാണ് മന്ത്രിസഭയുടെ തീരുമാനം ഉണ്ടാവുന്നത്.