NationalNews

രാജ്യത്തെ ആദ്യ വിധി, തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ആറ് മാസം തടവ്

താനെ: മനസാക്ഷിയെ മരവിപ്പിക്കുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്ക് തക്കശിക്ഷ. തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് താനെ മജിസ്‌ട്രേറ്റ് കോടതി ആറുമാസം തടവും 1050 രൂപ പിഴയും വിധിച്ചു. നായയെ ലൈംഗികമായി പീഡിപ്പിച്ചതിനുളള രാജ്യത്തെ ആദ്യത്തെ വിധിയാണിതെന്നാണ് അഭിഭാഷക സമൂഹം പറയുന്നത്. 2020 ജൂലൈ 26 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

ഓള്‍ഡ് താനെ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപമുള്ള കാല്‍നടയാത്രക്കാര്‍ക്കുള്ള ഓവര്‍ ബ്രിഡ്ജിന് താഴെവച്ച് ഇയാള്‍ നായയെ പീഡിപ്പിച്ചിക്കുകയായിരുന്നു. ഇയാള്‍ പീഡിപ്പിച്ച നായയ്ക്ക് സ്ഥിരമായി തീറ്റ നല്‍കുന്ന കുട്ടികളാണ് വിജയ് ചല്‍ക്കെയുടെ പ്രവര്‍ത്തി കണ്ടെത്തിയതും, മൃഗസ്‌നേഹികളെ അറിയിച്ചതും. പിന്നീട് മൃഗസ്‌നേഹികള്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.
വിജയ് ചല്‍ക്കെ നടത്തിയത് അപൂര്‍വ്വമായ ഒരു കുറ്റകൃത്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഐപിസി സെക്ഷന്‍ 377 അനുസരിച്ചാണ് ഇയാള്‍ക്ക് ശിക്ഷ നല്‍കിയിരിക്കുന്നത്.

താനെയിലെ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിപി ഖണ്ഡാരേയാണ് വിജയ് ചല്‍ക്കെ എന്ന നാല്‍പ്പതുകാരനെതിരെ വിധി പറഞ്ഞത്. താനെ വഗ്‌ള ഈസ്റ്റ് നിവാസിയായ വിജയ് ചല്‍ക്കെ കൂലിപ്പണിക്കാരനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button