ഒറ്റ ദിവസം കൊണ്ട് തിരുവനന്തപുരത്ത് ആന്റിജൻ ടെസ്റ്റിംഗ് സെന്റർ ആരംഭിച്ചു.

ഒറ്റ ദിവസം കൊണ്ട് ചാക്ക ഐടിഐ ആരോഗ്യപ്രവർത്തകർ ആന്റിജൻ ടെസ്റ്റിംഗ് സെന്റർ ആക്കി മാറ്റി . ഡോക്ടർ വിനോജ് കൃഷ്ണനെക്കൂടാതെ മൂന്ന് ഡോക്ടർമാരും, നാല് വീതം നഴ്സുമാരും, ലാബ് ടെക്നീഷ്യൻ മാരും ക്ലീനിംഗ് സ്റ്റാഫും അടങ്ങുന്നതാണ് ആന്റിജൻ ടെസ്റ്റിംഗ് ടീം.
എയർപോർട്ടിന് സമീപത്താണ് ആന്റിജൻ ടെസ്റ്റിംഗ് സെന്റർ പ്രവർത്തിക്കുന്നത്. എയർപോർട്ടിൽ എത്തുന്നവരിൽ ആന്റ്ബോഡി ടെസ്റ്റ് പോസിറ്റീവ് ആകുന്നവരെ ഇവിടെ എത്തിക്കുവാനാണ് ഉദ്ദേശം.
തുടർന്ന് ഇവിടെ ആന്റിജൻ ടെസ്റ്റ് നടത്തും. എല്ലാ ജില്ലകളിൽ നിന്നുള്ളവരെയും പരിശോധിക്കുന്നതാണ്. പോസിറ്റീവ് ആകുന്നവരെ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ആയി പ്രവേശിപ്പിക്കും. നെഗറ്റീവ് ആകുന്നവരെ അതാത് ജില്ലകളിൽ ഹോം ക്വാറന്റീനിലോ, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലോ അയക്കും. ആന്റിജൻ ടെസ്റ്റിംഗ് സെന്ററിൽ ഇതുവരെ 466 പേരെ പരിശോധിച്ചു. ഇതിൽ 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനം വരുന്നതിന് അനുസരിച്ച് 24 മണിക്കൂറും ടെസ്റ്റിംഗ് സെന്റർ പ്രവർത്തിക്കും. എല്ലാ ദിവസവും സെന്റർ അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്.