Kerala NewsLatest NewsNewsPolitics

താന്‍ ഉംറയ്ക്ക് പോയത് വലിയ തെറ്റായി, സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതിനെ പറ്റി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: വിശ്വാസത്തിന്റെ പേരിലാണ് തനിക്ക് സി.പി.ഐ.എമ്മില്‍ നിന്ന് പുറത്തേക്ക് പോവേണ്ടിവന്നതെന്നും അന്ന് തന്നെ കളിയാക്കിയവര്‍ ഇന്ന് വിശ്വാസികളെ അം​ഗീകരിക്കുന്നെന്ന് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി.

ഗുജറാത്ത് മോഡല്‍ വികസനം പറഞ്ഞത് മാത്രമായിരുന്നില്ല തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം. ഞാന്‍ ഉംറയ്ക്ക് പോയി എന്നതും കൂടിയായിരുന്നു അവരുടെ പ്രശ്‌നമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

പാര്‍ട്ടി പ്ലീനം വിളിച്ച്‌ വൈരുധ്യാത്മക ഭൗതികവാദം ഉപേക്ഷിക്കണം എന്ന് അന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. തത്വത്തില്‍ ഇത് ഇപ്പോഴെങ്കിലും സി.പി.എം. അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. തന്നെ ഗോവിന്ദന്‍ മാസ്റ്ററടക്കം ഇതിന്റെ പേരില്‍ കളിയാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്‌ അടുക്കുമ്ബോള്‍ ശബരിമല പ്രധാന അജണ്ടയാക്കിയ കോണ്‍ഗ്രസിനും ബി.ജെ.പി ക്കും കൂടുതല്‍ ശക്തി പകരുന്നതാണ് എം.വി ​ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button