Kerala NewsLatest News

മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി, കയ്യേറ്റം ചെയ്തു

കോട്ടയം: മോചനദ്രവ്യം ആവശ്യപ്പെട്ട് കോട്ടയം നഗര മധ്യത്തില്‍ നിന്ന് യുവാവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. സംഭവത്തില്‍ ഗുണ്ട ക്വട്ടേഷന്‍ സംഘാംഗമായ യുവാവ് പിടിയില്‍. പനച്ചിക്കാട് കൊല്ലാട് ബോട്ട്‌ജെട്ടി കവല ഭാഗത്ത് ഏലമല വീട്ടില്‍ രതീഷാണ് (40) അറസ്റ്റിലായത്. ഒന്നര ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറോളം മര്‍ദിക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതിയും കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞ ഷംനാസ് ഒളിവിലാണ്. തന്നെ ഒറ്റിയതായി ആരോപിച്ച് ദിലീപിനെയാണ് ഷംനാസും സംഘവും തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഷംനാസും രതീഷും ചേര്‍ന്ന് ഓട്ടോയില്‍ എത്തിയാണ് ദിലീപിനെ തട്ടിക്കൊണ്ടു പോയത്. രണ്ടു മണിക്കൂറോളം ഇയാളെ ഇരുവരും മര്‍ദിച്ചു. ആറു മാസം ജയിലില്‍ കിടന്നതിന് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദിലീപിനെ മര്‍ദിച്ചത്. അക്രമിസംഘത്തില്‍നിന്ന് രക്ഷപ്പെട്ട ദിലീപ് പൊലീസില്‍ പരാതി നല്‍കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷംനാസിനെ മറ്റൊരു കേസില്‍, നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് പൊലീസ് ഇയാള്‍ക്കെതിരെ കാപ്പയും ചുമത്തിയിരുന്നു. ഇതോടെ ഇയാള്‍ ആറുമാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. ഇതിനുശേഷം എല്ലാ ശനിയാഴ്ചയും കോട്ടയം ഡിവൈ.എസ്.പി ഓഫിസില്‍ എത്തി ഒപ്പിടണം എന്ന വ്യവസ്ഥയിലാണ് ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് പുറത്തിറങ്ങിയ ഇയാള്‍, അന്ന് കേസില്‍ തന്നെ ഒറ്റിയ ആളാണെന്ന് സംശയിച്ച് ദിലീപിനെ ആക്രമിക്കുകയായിരുന്നു.

ഈസ്റ്റ് എസ്.ഐ അനീഷ് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഷംനാസിന്റെ ജാമ്യവ്യവസ്ഥ റദ്ദുചെയ്യാനും കാപ്പ ചുമത്താനും നടപടി ആരംഭിച്ചതായും ഈസ്റ്റ് എസ്.എച്ച്.ഒ റെജോ പി. ജോസഫ് അറിയിച്ചു. ഷംനാസും രതീഷും ചേര്‍ന്ന് ഓട്ടോയില്‍ എത്തിയാണ് ദിലീപിനെ തട്ടിക്കൊണ്ടു പോയത്. കേസിലെ ഒന്നാം പ്രതിയുടെ ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button