Latest NewsNationalNewsUncategorized

ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി ഉപ ലോകായുക്ത

ലഖ്നൌ: വിരമിച്ച സ്പെഷ്യൽ സിബിഐ കോടതി ജഡ്ജി സുരേന്ദ്ര കുമാർ യാദവിനെ ഉത്തർപ്രദേശ് ഉപ ലോകയുക്തയായി നിയമിച്ചു. കഴിഞ്ഞ ഏപ്രിൽ ആറിനാണ് ഇത് സംബന്ധിച്ച് ഉത്തർപ്രദേശ് ഗവർണർ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു.

2020 സെപ്തംബർ 30ന് ബാബറി മസ്ജിദ് തകർത്ത കേസിൽ ബിജെപി മുതിർന്ന നേതാക്കൾ എൽകെ അദ്വാനി, എംഎം ജോഷി, ഉമാ ഭാരതി എന്നിവരെ അടക്കം 32പേരെ കുറ്റവിമുക്തരാക്കിയ വിധി പുറപ്പെടുവിച്ചത് സിബിഐ കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര കുമാർ യാദവാണ്. 1992 ഡിസംബർ 6നാണ് ബാബറി മസ്ജിദ് തകർത്തത്.

ഉത്തർപ്രദേശ് ലോകയുക്ത സഞ്ജയ് മിശ്രയുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സുരേന്ദ്ര കുമാർ യാദവ് ഉത്തർപ്രദേശ് ഉപ ലോകായുക്തയായി സ്ഥാനമേറ്റെടുത്തത്. ഒരു മുഖ്യ ലോകയുക്തയും, മൂന്ന് ഉപ ലോകായുക്തമാരും അടങ്ങുന്ന ജുഡീഷ്യൽ ബോഡിയാണ് ഉത്തർപ്രദേശിലെ ലോകയുക്ത സംവിധാനം. ദിനേശ് കുമാർ സിംഗ്, ശംഭു സിംഗ് യാദവ് എന്നിവരാണ് ഉത്തർപ്രദേശിലെ മറ്റ് ഉപലോകായുക്തമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button