Kerala NewsLatest News

തൃത്താല പീഡനക്കേസ്: പിന്നില്‍ വന്‍ ലഹരി മരുന്ന്- സെക്സ് റാക്കറ്റെന്ന് സൂചന

പാലക്കാട്: തൃത്താലയില്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സംഭവത്തിനു പിന്നില്‍ വന്‍ ലഹരിമരുന്ന് റാക്കറ്റുണ്ടെന്നാണ് പരാതിക്കാരിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസമാണ് തൃത്താല കറുകപ്പുത്തൂരില്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിനു മുമ്ബ്, കഞ്ചാവും ലഹരി മരുന്നും നല്‍കി ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

തന്‍റെ സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികള്‍ ലഹരിമാഫിയയുടെ പിടിയിലാണെന്നാണ് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടികളെ മാനസിക സമ്മര്‍ദത്തിലാക്കി ലഹരി ഉപയോഗിപ്പിക്കുകയാണ് ഇവരുടെ രീതി. പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു. പരാതിക്കാരിയായ പെണ്‍കുട്ടി മാത്രം മൂന്ന് വര്‍ഷം ഈ സംഘത്തിന്റെ വലയിലായിരുന്നു. വീട്ടില്‍ ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും നഗ്ന ചിത്രങ്ങളുണ്ടെന്നും പറഞ്ഞ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കഞ്ചാവും എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നും നല്‍കിയിരുന്നു.

കറുകപ്പുത്തൂര്‍ സ്വദേശികളായ മുഹമ്മദ് എന്ന ഉണ്ണി, നൗഫല്‍ എന്ന പുലി, മേഴത്തൂര്‍ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുല്‍, തൗസീവ് എന്നിവര്‍ക്കും കണ്ടാലറിയുന്ന മറ്റുള്ളവര്‍ക്കുമെതിരെയാണ് പരാതി. പരാതിയില്‍ പറയുന്ന പ്രതികളെ കൂടാതെ വലിയൊരു റാക്കറ്റ് തന്നെ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button