Kerala NewsLatest News

നിക്ഷേപം നടത്താന്‍ കൂടുതല്‍ വ്യവസായികളെത്തുന്നു- മന്ത്രി പി.രാജീവ്

തിരുവനന്തപുരം: കേരളത്തില്‍ വ്യാവസായിക നിക്ഷേപം നടത്താന്‍ കൂടുതല്‍ കമ്പനികളെത്തുന്നുവെന്ന് വ്യവസായ മന്ത്രി പി.രാജീവ്. പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടി.സി.എസ്) 600 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതില്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക് ആന്റ് മാനുഫാക്ചറിംഗ് ക്ളസ്റ്ററിലാണ് പുതിയ നിക്ഷേപ പദ്ധതി. ഇതു സംബന്ധിച്ച ധാരണാ പത്രം ഉടന്‍ ഒപ്പുവക്കും. ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ് കാമ്പസാണ് ടി.സി.എസിന്റെ പദ്ധതി. അഞ്ചു മുതല്‍ ഏഴുവരെ വര്‍ഷത്തിനുള്ളില്‍ 20000 പേര്‍ക്ക് ഈ പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 600 കോടി രൂപയുടെ രണ്ടാംഘട്ട വികസനവും പദ്ധതിയിലുണ്ട്.

120 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 800 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. വി ഗാര്‍ഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് പദ്ധതിക്കായി കിന്‍ഫ്ര ഇ.എം.സി ലാബില്‍ ഭൂമി അനുവദിച്ചിട്ടുണ്ട്.

ഫെയര്‍ എക്സ്പോര്‍ട്ട്സ് എറണാകുളം ഹൈടെക് പാര്‍ക്കില്‍ ഫുഡ് പ്രോസസിംഗ് യൂണിറ്റും ആരംഭിക്കുമെന്നും 200 കോടി രൂപയാണ് മുതല്‍ മുടക്കുക എന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് തിരുവനന്തപുരം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ ഇലക്ട്രോണിക് വെയര്‍ഹൗസ് യൂണിറ്റ് സ്ഥാപിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്. 700 ലക്ഷം രൂപ മുതല്‍ മുടക്കുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 850 പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button