കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയം, ഊരാളുങ്കൽ സൊസൈറ്റിക്ക് ഇഡിയുടെ നോട്ടീസ്, അഞ്ചുവർഷത്തെ പണമിടപാട് രേഖകൾ ഹാജരാക്കണം.

കൊച്ചി/സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ നിർമ്മാണ കരാറുകൾ നിർവഹിച്ചു വരുന്ന ഊരാളുങ്കൽ സൊസൈ റ്റിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ഊരാളുങ്കൽ സൊസൈറ്റി ബാങ്ക് ഇടപാട് സംബന്ധിച്ച രേഖകൾ കൈമാറാൻ ഇ.ഡി നോട്ടിസ് നൽകിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ പണമിടപാട് രേഖകൾ ഹാജരാക്കാനാണ് ഇ ഡി ആവശ്യ പ്പെട്ടിരിക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിലാണ് ഇ ഡി യുടെ അന്വേ ഷണം.
മൂന്നു ഇ.ഡി ഉദ്യോഗസ്ഥർ അഞ്ച് ദിവസം മുൻപ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ വടകരയിലെ സൊസൈറ്റി ഓഫീസിൽ പരിശോധ നക്ക് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് സ്ഥാപനവുമായി ബന്ധമുണ്ടെന്ന വിവര ത്തെ തുടര്ന്നാണ്ഇ ഡി സംഘം പരിശോധനക്കെത്തിയത്. സംഭവ ത്തിന് പിറകെ പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് വിശദീക രണവുമായി സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ പത്രങ്ങക്ക് വിശദീകരണം നൽകുകയുണ്ടായി. ഇ.ഡി അന്വേഷിക്കുന്ന കേസുക ളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമു ണ്ടോ എന്നു ചോദിച്ചറിയാൻ മാത്രമാണ് വന്നതെന്നും, റെയ്ഡ് നടത്തിയതായി ചില മാധ്യമങ്ങൾ നൽകിയ വാർത്ത നിഷേധിക്കു കയുമുണ്ടായി. ഇ ഡി ചോദിച്ചരിൽ ആർക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നല്‍കിയെന്നും, അതില്‍ സംതൃപ്തരായി ഇ ഡി സംഘം മടങ്ങുകയായിരുന്നു എന്നും സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ വാര്‍ത്താക്കുറിപ്പും ഇറക്കിയിരുന്നു.