Kerala NewsLatest NewsPolitics

കുണ്ടറയില്‍ തിരിച്ചടിയായത് മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവരീതിയെന്ന് സി.പി.ഐ.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവരീതിയാണ് കുണ്ടറയില്‍ തിരിച്ചടിയായതെന്ന് സി.പി.ഐ. മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവരീതി വോട്ടേഴ്‌സിന്റെ ഇടയില്‍ രഹസ്യ മുറുമുറുപ്പിന് ഇടയാക്കി, ഇതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നും സി.പി.ഐ. അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കൂടാതെ കുണ്ടറയില്‍ വിജയിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥ് വിനയശീലനാണെന്നും സി.പി.ഐ.റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പാലാ മണ്ഡലങ്ങളില്‍ ഉണ്ടായ തോല്‍‌വിയില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയാണ് സി.പി.ഐയുടെ അവലോകന റിപ്പോര്‍ട്ട്. പാലായിൽ ജോസ് കെ. മാണി തോൽക്കാൻ കാരണം അദ്ദേഹത്തിന് ജനകീയത ഇല്ലാത്തതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നു.

നാട്ടികയില്‍ മുന്‍ എം.എല്‍.എ. ഗീത ഗോപി തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെന്നും വിമര്‍ശനം. പീരുമേട്ടിലും മണ്ണാര്‍ക്കാട്ടും സംഘടനാപരമായ വീഴ്ചയുണ്ടായെന്ന് സി.പി.ഐ വിലയിരുത്തല്‍. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ തോല്‍വിക്ക് നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്.

കരുനാഗപ്പള്ളി, ഹരിപ്പാട് മണ്ഡലങ്ങളില്‍ സി.പി.ഐ.എമ്മിന് വീഴ്ചയുണ്ടായെന്നും സി.പി.ഐ. അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ.എമ്മിന്റെ വോട്ട് ചോര്‍ന്നുവെന്നും ഘടകകക്ഷികള്‍ മത്സരിച്ച മണ്ഡലങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button