Editor's ChoiceEducationKerala NewsLatest NewsLocal NewsNews

ബാങ്ക് വിദ്യാഭ്യാസ ലോൺ നിഷേധിച്ചു, മനം നൊന്ത് കൊല്ലത്ത് വിദ്യാർഥിനി ജീവനൊടുക്കി.

കൊല്ലം/പഠനത്തിനായുള്ള വിദ്യാഭ്യാസ ലോൺ ബാങ്ക് നിഷേധിച്ചതിൽ മനം നൊന്ത് കൊല്ലത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. എഴുകോൺ പോച്ചംകോണം അനന്തു സദനത്തിൽ സുനിൽ കുമാർ-ഉഷാ ദമ്പതികളുടെ മകൾ യു അനഘ (19) ആണ് മരിച്ചത്. അനഘയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിദ്യാഭ്യാസ ലോൺ നൽകാത്തതിനാലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ ദിവസം കാനറാ ബാങ്കിൻ്റെ ചീരങ്കാവ് ശാഖയിൽ വിദ്യാഭ്യാസ ലോണിൻ്റെ അനഘ പോയിരുന്നു. മാതാപിതാക്കളായ സുനിൽ കുമാറും ഉഷയും കൊല്ലത്ത് പോയി മടങ്ങി എത്തിയപ്പോൾ വീട് അടഞ്ഞു കുടക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ജനുവരി 20 ന് തേനിയിൽ പാരാമെഡിക്കൽ കോഴ്സിന് ചേരാനിരുന്ന അനഘ വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ചിരുന്നുവെന്നും ബാങ്ക് മാനേജർ ലോൺ നിഷേധിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും ആണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ജനുവരി 19 നായിരുന്നു ഒന്നാം സെമസ്റ്റർ ഫീസടക്കേ നേടിയിരുന്നത്. 18-ാം തീയതി ലോൺ ലഭിക്കുന്നതിന് തടസങ്ങൾ ഉണ്ടായിരുന്നതായി മകൾ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. അതേസമയം, ലോൺ നിഷേധിച്ചില്ലെന്നും ലോൺ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയായിരുന്നെന്നും ആണ് ബാങ്ക് മാനേജർ ഇത് സംബന്ധിച്ച് പറയുന്നത്. കേരളത്തിന് പുറത്തുള്ള മാനേജ്മെൻ്റ് സീറ്റ് ആയതിനാൽ ആൾ ജാമ്യമോ സാലറി സർട്ടിഫിക്കറ്റോ നൽകിയാൽ മാത്രം മതിഎന്നാ കാര്യം, അനഘയോടും സഹോദരൻ അനന്തുവിനോടും പറഞ്ഞിരുന്നതാണെന്നും ബാങ്ക് മാനേജർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button