രാഹുൽ ഗാന്ധിയും പ്രിയങ്കയുമുള്‍പ്പെടെയുള്ള സംഘം വീണ്ടും ഹാഥ്‌റസിലേക്ക്

ലഖ്‌നൗ:യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും 40 എംപിമാരും വീണ്ടും ഹത്രാസിലേക്ക്. യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും നോയ്ഡയ്ക്ക് സമീപം യു.പി. പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും യു.പി. പോലീസിന്റെ ലാത്തിച്ചാര്‍ജും ഉള്‍പ്പെടെയുള്ള നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്. ബുദ്ധ സര്‍ക്യൂട്ട് അതിഥിമന്ദിരത്തില്‍ കുറച്ചുനേരം തടഞ്ഞുവെച്ചശേഷം ഇവരെ പിന്നീട് വിട്ടയച്ചു.യുവതിയുടെ മൃതദേഹം രക്ഷിതാക്കളുടെ സമ്മതമില്ലാതെ സംസ്‌കരിച്ചതിലുള്‍പ്പെടെ രാജ്യമെങ്ങും പ്രതിഷേധമുയരുന്നതിനിടെയാണ് രാഹുലും പ്രിയങ്കയും യുവതിയുടെ കുടുംബാംഗങ്ങളെ കാണുന്നതിനായി ഹഥ്‌റാസിലെത്തിയത്. തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പറയണമെന്നും പോലീസിനോട് ശബ്ദമുയര്‍ത്തി രാഹുല്‍ ആവശ്യപ്പെട്ടു. ബഹളത്തിനിടയില്‍ പോലീസിന്റെ തള്ളില്‍ രാഹുല്‍ നിലത്തു വീണിരുന്നു.