വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദം: രേഖകൾ ഹാജരാക്കാൻ സിബിഐ നിർദ്ദേശം

വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട ആറ് സുപ്രധാന രേഖകള്‍ ഹാജരാക്കണമെന്ന് ലൈഫ് സി.ഇ.ഒ യു.വി ജോസിനോട് സി.ബി.ഐ ആവശ്യപ്പെട്ടു.റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണ പത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുടെയും വിശദാംശങ്ങള്‍, ലൈഫ് മിഷന് പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകള്‍, അതോടൊപ്പം ലൈഫ് മിഷന് ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന് പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകള്‍, യൂണിടാക്കും സെയ്ന് വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയാണ് ഹാജരാക്കാന്‍ സി.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഓഫിസില്‍ രേഖകള്‍ ഹാജാരാക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സി.ബി.ഐ നോട്ടീസിന്റെ പകര്‍പ്പ് ഒരു പ്രമുഖ ചാനലിന് ലഭിച്ചു.
ന്ധപ്പെട്ട് സമഗ്ര വിവരങ്ങളാണ് സി.ബി.ഐ ശേഖരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് സി.ഇ.ഒ യുവി ജോസിനോട് കൊച്ചിയിലെ സി.ബി.ഐ ഓഫിസിലെത്തി രേഖകള്‍ ഹാജരാക്കണമെന്ന് സി.ബി.ഐ എസ്. പി നിര്‍ദേശം നല്‍കിയിട്ടുള്ളത്.
നിലവില്‍ സി.ബി.ഐ യൂണിടാക്ക് എം.ഡി ജി. സന്തോഷ് ഈപ്പനെയും, ഭാര്യയേയും വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, ത്യശൂര്‍ ജില്ലാകോഡിനേറ്റര്‍ തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു