CovidLatest NewsNational

കോവിഡ് മൂന്നാം തരംഗം കൂടുതലായി ബാധിക്കുന്നത് കുഞ്ഞുങ്ങളെയെന്നതിന് തെളിവില്ലെന്ന് എയിംസ് മേധാവി

ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു വരികയാണ്. രണ്ടാം തരംഗത്തില്‍ നിരവധി പേര്‍ക്കാണ് പ്രാണന്‍ നഷ്ടപ്പെട്ടത്. കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന സൂചനകളും പുറത്തുവന്നുകഴിഞ്ഞു.

മൂന്നാം തരംഗം കൂടുതലായി ബാധിക്കുക കുഞ്ഞുങ്ങളെയാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനു തെളിവൊന്നുമില്ലെന്നാണ് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറയുന്നത്.

പുതിയ കോവിഡ് വകഭേദമോ പഴയ കോവിഡ് വകഭേദമോ കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന് കാണിക്കുന്നില്ലെന്ന് ഗുലേറിയ വ്യക്തമാക്കി. എന്നാല്‍ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ 60-70 ശതമാനം പേരും അനുബന്ധ രോഗമുള്ളവരോ പ്രതിരോധ ശേഷി കുറഞ്ഞവരോ ആണെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യശേഷിയുള്ള കുട്ടികള്‍ ആശുപത്രി ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ടെന്നും ഗുലേറിയ പറഞ്ഞു. 1918ലെ ഇന്‍ഫ്‌ളൂവന്‍സ മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയര്‍ന്നത്. എന്നാല്‍ വൈറസിന്റെ മൂന്നാം തരംഗത്തില്‍ രോഗവ്യാപനം കുറയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button