CovidKerala NewsLatest News

ആറു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് എന്‍ഡെമിക്ക് ഘട്ടത്തിലേക്ക് കടക്കുമെന്ന് ആരോഗ്യവിദഗ്‌ദ്ധര്‍

ന്യൂ‌ഡല്‍ഹി: അടുത്ത ആറു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് എന്‍ഡെമിക്ക് വിഭാഗത്തിലേക്ക് കടക്കുമെന്ന് ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിന്റെ തലവന്‍ ഡോ സുജീത് സിംഗ്. നിലവില്‍ രോഗം പാന്‍ഡമിക്ക് (മഹാമാരി) ഘട്ടത്തിലാണ്. ഇനി പുതിയൊരു വകഭേദം കൂടി രൂപപ്പെട്ടാലും രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിന് സാദ്ധ്യത കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു പ്രദേശത്തെ ബഹുഭൂരിപക്ഷം ആള്‍ക്കാരും രോഗം വന്നശേഷം സ്വാഭാവികമായി രോഗപ്രതിരോധ ശേഷി കൈവരിക്കുന്ന അവസ്ഥയെയാണ് എന്‍ഡെമിക് ഘട്ടം എന്ന് പറയുന്നത്. കൊവിഡ് മഹാമാരി നമ്മുടെ എല്ലാ കണക്കുകൂട്ടലുകളെയും പ്രവചനങ്ങളെയും തെറ്റിച്ചു കൊണ്ടാണ് കടന്നുപോകുന്നതെങ്കിലും ആറു മാസത്തിനുള്ളില്‍ എന്‍ഡെമിക്ക് ഘട്ടം പൂര്‍ത്തിയാക്കുമെന്ന് ഡോ സുജീത് സിംഗ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

രോഗം എന്‍ഡെമിക്ക് ഘട്ടത്തിലെത്തി കഴിഞ്ഞാല്‍ പിന്നെ അതിനെ ചികിത്സിക്കാന്‍ കുറച്ചു കൂടി എളുപ്പമായിരിക്കുമന്നും നിലവില്‍ കൊവിഡിനെ നേരിടാനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്സിനേഷന്‍ തന്നെയാണെന്നും അദ്ദേഹം വിലയിരുത്തി. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കു പോലും 30 ശതമാനത്തോളം രോഗപ്രതിരോധ ശേഷി ലഭിക്കുന്നുണ്ടെന്നും രാജ്യത്തെ മുഴുവന്‍ ആള്‍ക്കാരും വാക്സിനേഷന്‍ എടുത്തുകഴിഞ്ഞാല്‍ കൊവിഡിനെ പിന്നെ ഭയക്കേണ്ട ആവശ്യമുണ്ടാകില്ലെന്നും സുജീത് സിംഗ് അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button