Kerala NewsLatest News

പിണറായിയെ തളക്കാന്‍ അമിത്ഷായെ നേരിട്ടു കണ്ടു, ലാവ്‌ലിന്‍ കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി ക്രൈം നന്ദകുമാര്‍

കൊച്ചി: ലാവ്ലിന്‍ കേസിലെ പരാതിക്കാരനായ ടി പി നന്ദകുമാര്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവ്ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി ലഭിച്ചെന്നുമാണ് ആരോപണം. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുളള കാര്യത്തില്‍ ഇ ഡി തീരുമാനമെടുക്കുക.

2006ല്‍ നല്‍കിയ പരാതിയിലാണ് ഇ ഡിയുടെ നടപടി. പതിനഞ്ച് വര്‍ഷം മുമ്പ്പരാതി നല്‍കിയെങ്കിലും കേസില്‍ സര്‍ക്കാര്‍ ഇടപെടലൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ തന്നെ നേരിട്ടുകണ്ട് നന്ദകുമാര്‍ വിവരം അറിയിച്ചിരുന്നു. 2008ല്‍ കേസുമായി ബന്ധപ്പെട്ട് സി ബി ഐയും ക്രൈം നന്ദകുമാറിന്റെ കൈയില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചിരുന്നു.

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിനാണ് പതിനഞ്ച് വര്‍ഷം മുമ്ബ് നന്ദകുമാര്‍ പരാതി നല്‍കിയത്. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ് അടക്കമുളളവയായിരുന്നു പരാതിയുടെ ഉളളടക്കം. കഴിഞ്ഞ മാസം 25നാണ് നന്ദകുമാറിന് ഇ ഡി നോട്ടീസ് നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button