സാമൂഹിക മാധ്യമങ്ങൾ ഉൾപ്പടെയുള്ള മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂ ഡെൽഹി: സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിനു ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് ഹെെക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഹെെക്കോടതി വിലക്ക് സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. രഹന ഫാത്തിമയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിനും ബിജെപി നേതാവ് രാധാകൃഷ്ണ മേനോനും സുപ്രീം കോടതി നോട്ടീസ് അയച്ചു.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്ന കേസിലാണ് രഹന ഫാത്തിമയ്ക്കെതിരെ ഹെെക്കോടതി നേരത്തെ നടപടി സ്വീകരിച്ചത്. ഗോമാംസം ഉലർത്തുന്ന മലയാളം യുട്യൂബ് വീഡിയോയിൽ ‘ഗോമാതാ’ എന്ന് പരാമർശം നടത്തിയതിനു ഐപിസി 153, 295 എ എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വീഡിയോ മതവികാരം വ്രണപ്പെടുത്തിയെന്ന് ഹെെക്കോടതി നിരീക്ഷിച്ചിരുന്നു. തുടർന്ന് രഹനയ്ക്ക് സാമൂഹ്യമാധ്യമങ്ങളിൽ ഹെെക്കോടതി വിലക്ക് ഏർപ്പെടുത്തി.
ഇക്കാര്യങ്ങൾ ചോദ്യം ചെയ്തുകൊണ്ട് രഹന സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹെെക്കോടതി വിധി ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് രഹന ഫാത്തിമ സുപ്രീം കോടതിയിൽ വാദിച്ചത്. രഹ്ന ഫാത്തിമയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിനും ബി.ജെ.പി നേതാവ് രാധകൃഷ്ണ മേനോനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് രഹ്ന ഫാത്തിമയുടെ വാദം.
രഹനയുടെ യുട്യൂബ് ചാനലിൽ ‘ഗോമാതാ’ ഫ്രൈ എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. മനപ്പൂർവ്വം മത സ്പർദ്ധ ഉണ്ടാക്കാനാണ് ഇത്തരം പരാമർശമെന്നാണ് ഹെെക്കോടതി നേരത്തെ നിരീക്ഷിച്ചത്. ജസ്റ്റിസ് സുനിൽ തോമസാണ് രഹനയ്ക്ക് സാമൂഹ്യമാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നൽകുകയാണെന്നും ഹർജി തീർപ്പാക്കിയപ്പോൾ കോടതി പറഞ്ഞിരുന്നു.