Kerala NewsLatest News

തൊണ്ടയില്‍ മിക്‌സച്ചര്‍ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം: ചികിത്സാപിഴവെന്ന് പിതാവ്

തിരുവനന്തപുരം: മിക്‌സച്ചര്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ കുട്ടിയുടെ അച്ഛന്‍ രംഗത്ത്. പ്രാഥമിക ശുശ്രൂഷ കൃത്യമായി നല്‍കാതെയാണ് കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് വിട്ടതെന്ന് അച്ഛന്‍ രാജേഷ് പ്രതികരിച്ചു. ആശുപത്രിയില്‍ 108 ആംബുലന്‍സ് ഉണ്ടായിട്ടും പുറത്ത് നിന്ന് ആംബുലന്‍സ വിളിക്കാന്‍ പറഞ്ഞുവെന്നും രാജേഷ് പറഞ്ഞു.

ഒന്നാം ക്ലാസുകാരി നിവേദിത കഴിഞ്ഞ ഞായറാഴ്ചയാണ് തൊണ്ടയില്‍ മിക്‌സചര്‍ കുടുങ്ങി മരിച്ചത്. കുട്ടിക്ക് അസ്വസ്ഥത ഉണ്ടായ ഉടന്‍ തന്നെ അടുത്തുള്ള ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെ കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് അച്ഛന്‍ പറഞ്ഞത്.

എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ഉടന്‍ തന്നെ ശ്വാസതടസം പരിഹരിക്കാനുള്ള ശുശ്രൂഷകള്‍ നല്‍കിയ ശേഷമാണ് എസ്എടി ആശുപത്രിയിലേക്ക് അയച്ചതെന്നും അവര്‍ പറഞ്ഞു.

108 ആംബലന്‍സ് ആശുപത്രിയില്‍ പാര്‍ക്ക് ചെയ്യുന്നത് മാത്രമാണെന്നും ആശുപത്രിക്ക് സ്വന്തമായി ആംബുലന്‍സ് ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നഴ്‌സുമാര്‍ തന്നെയാണ് ആംബുലന്‍സ് വിളിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button