Kerala NewsLatest NewsNews

ഫിറോസ് കുന്നംപറമ്പിലിന്റെ കൈവശമുള്ളത് ആകെ 5500 രൂപയും രണ്ട് ക്രിമിനല്‍ കേസുകളും

മലപ്പുറം: തവനൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിന്റെ കൈവശമുള്ളത് 5500 രൂപ. സ്ഥാവര – ജംഗമ ആസ്തിയായുള്ളത് 52,58,834 രൂപയാണ്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ച്‌.ഡി.എഫ്.സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എം.ഡി.സി ബാങ്കില്‍ 1000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലായി 67,412 രൂപയാണുള്ളത്.

കൈവശമുള്ള ഇന്നോവ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം ജംഗമ ആസ്തിയായിട്ടുള്ളത് 20,28,834 രൂപയാണ്. 2,95,000 രൂപ കമ്പോള വിലവരുന്ന ഭൂമിയുണ്ട്. 2053 സ്ക്വയര്‍ ഫീറ്റ് വരുന്ന വീടിന്‍റെ കമ്പോള വില 31.5 ലക്ഷം രൂപയാണ്. ഇത് കൂടാതെ 80,000 രൂപയുടെ വസ്തുവും കൈവശമുണ്ട്. സ്ഥാവര ആസ്തിയായി മൊത്തം 32,30,000 രൂപ വരും.

വാഹന വായ്പയായി 9,22,671 രൂപ അടക്കാനുണ്ട്. കൂടാതെ ഭവന നിര്‍മാണ ബാധ്യതയായി ഏഴ് ലക്ഷം രൂപയുമുണ്ട്. പത്താം ക്ലാസ് തോല്‍വിയാണ് വിദ്യാഭ്യാസ യോഗ്യത. ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍, ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലായി രണ്ട് ക്രമിനല്‍ കേസുമുണ്ട്.

വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടോടെ പെരുമ്ബടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിലെത്തി വരണാധികാരി അമല്‍ നാഥിന് മുമ്ബാകെയാണ് ഫിറോസ് കുന്നംപറമ്ബില്‍ പത്രിക സമര്‍പ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ‌ സി.പി. ബാവഹാജി, സുരേഷ് പൊല്‍പ്പാക്കര, ഇബ്രാഹിം മുതൂര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button