CrimeKerala NewsLatest NewsLocal NewsNews

വിചാരണതടവുകാരടക്കം നാലുപേര്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി.

മൂന്ന് വിചാരണതടവുകാരടക്കം നാലുപേര്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി. താമരശേരി അമ്പായതോട് ആഷിഖ് എന്ന ഷഹനാദ് (30), എറണാകുളം മട്ടാഞ്ചേരി നിസാമുദ്ദീൻ (25), ബേപ്പൂർ ചെറുപുഴക്കൽ അബ്ദുൽ ഗഫൂർ (48), എന്നീ റിമാൻറ് പ്രതികളും ബന്ധുക്കൾ ഇല്ലാത്തതിനാൽ പൊലീസ് ആശുപത്രിയിലെത്തിച്ച മലപ്പുറം താനൂർ അട്ടതോട് ഷഹൽ ഷാനു (25) വുമാണ് കുതിരവട്ടത്തുനിന്നും രക്ഷപ്പെട്ടവർ.

ബുധനാഴ്ച രാത്രി 7 മണിക്ക് മേലെയാണ് ഇവർ രക്ഷപെട്ടിരിക്കുന്നത്. ഷഹൽ ഷാനുവിന്‍റെ പേരിൽ നേരത്തെ വിവിധ കേസുകളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ പ്രതിയല്ല.വിചാരണ തടവുകാരായ മൂന്ന് പേരേയും ചൊവ്വാഴ്ച ഉച്ചക്കാണ് ജയിലിൽ നിന്ന് കുതിരവട്ടത്ത് എത്തിക്കുന്നത്. മൂന്നുപേരും കഞ്ചാവ്, മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്.
താക്കോൽ ഉപയോഗിച്ച് സെല്ല് തുറന്നാണ് നാലുപേരും രക്ഷപ്പെട്ടതെന്ന് കരുതുന്നതായിട്ടാണ് മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞിട്ടുള്ളത്. 25 പേരടങ്ങുന്ന പൊലീസ് സംഘം ആശുപത്രി പരിസരത്തെ ഒഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ ആയില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്‌ തുടർ നടപടി സ്വീകരിക്കുമെന്നാണ് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. വി.വി. ആശ പറഞ്ഞിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button