Kerala NewsLatest NewsNews

ബസ് ഡ്രൈവറെ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്തുക്കള്‍ തല്ലിക്കൊന്നതെന്ന് പൊലീസ്

കറുകച്ചാല്‍: ചമ്പക്കരയില്‍ ബസ് ഡ്രൈവര്‍ കൊച്ചുകണ്ടം ബംഗ്ലാംകുന്ന് രാഹുല്‍(35) എന്നയാളെ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. യുവാവിന്‍റെ സുഹൃത്തുക്കളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. രാഹുലിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടത്തല്‍.

സംഭവത്തില്‍ ബസ് കണ്ടക്ടര്‍മാരായ വിഷ്ണു, സുനീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ രാഹുലിനെ ടിക്കറ്റ് മെഷീന്‍കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലക്കു ശേഷം മരണം ആത്മഹത്യയാക്കി മാറ്റാന്‍ പ്രതികള്‍ ശ്രമിച്ചതായും അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കറുകച്ചാലില്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് തൊമ്മച്ചേരി ബാങ്ക്പടിക്കു സമീപം സ്വന്തം കാറിനടിയില്‍ രാഹുലിന്‍റെ മൃതദേഹം കാണുന്നത്. പൊലീസിന്‍റെ പ്രാഥമിക പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികത തോന്നിയിരുന്നില്ല. കാര്‍ നന്നാക്കുന്നതിനിടെ അതിനടിയില്‍പെട്ട് മരിച്ചതാകുമെന്നായിരുന്നു നിഗമനം. എന്നാല്‍ പോസ്റ്റമോര്‍ട്ടത്തില്‍ തലക്കുള്ളില്‍ മുറിവുള്ളതായി കണ്ടേതാടെയാണ് മരണം കൊലപാതമാണോ എന്ന സംശയം ഉടലെടുത്തത്.

രാഹുലിന്‍റെ പിതാവ് രാജപ്പന്‍റ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിന്‍റെ ചുരുളഴിഞ്ഞത്. കേസന്വഷണത്തിന്‍റെ ഭാഗമായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും െപാലീസ് പരിശോധിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ രാഹുല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു വിവാഹ വീട്ടില്‍ പോയിരുന്നു. രാത്രിയില്‍ ഭാര്യയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ പിന്നീട് വിളിച്ചെങ്കിലും ഫോണ്‍ എടുത്ത രാഹുല്‍ സംസാരിച്ചില്ലെന്നും എന്തോ ബഹളം കേട്ടതായും കുടുംബം ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button