keralaKerala NewsLatest News

എസ്.ഐ.ആറിനെതിരെ തുടർനടപടികൾ; മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് വൈകിട്ട്

എസ്.ഐ.ആറിനെതിരെ തുടർനടപടികൾ നിശ്ചയിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് വൈകിട്ട് നടക്കും. യോഗം ഓൺലൈൻ വഴിയാണ് ചേരുന്നത്. വൈകിട്ട് നാല് മണിക്ക് യോഗം ആരംഭിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. എസ്.ഐ.ആറിനെതിരായ നിയമ-രാഷ്ട്രീയ നിലപാടിൽ എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് ഒരു ഏകാഭിപ്രായത്തിലേക്ക് എത്തുമെന്നാണ് സൂചന. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിക്ക് “ബ്ലാങ്ക് ചെക്ക്” നൽകിയതായും വി.ഡി. സതീശൻ വ്യക്തമാക്കി. എസ്.ഐ.ആറിനെ എതിർക്കാനുള്ള രീതി ഉൾപ്പെടെ ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, എസ്.ഐ.ആറിനെ പിന്തുണയ്ക്കുന്നതാണ് ബിജെപിയുടെ നിലപാട്. ഇന്നത്തെ സർവകക്ഷിയോഗത്തിലും ഈ നിലപാട് പാർട്ടി ആവർത്തിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിഷേധങ്ങൾ തുടരുന്നതിനിടെ സംസ്ഥാനത്ത് എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ സജ്ജമായി പുരോഗമിക്കുന്നു. ബി.എൽ.ഒ.മാർ വീടുകളിലെത്തി ഫോമുകൾ വിതരണം ചെയ്യുന്ന നടപടി ഇന്നും തുടരും. ഇടത് അഭിമുഖ്യമുള്ളവരുടെയടക്കം വീടുകളിൽ ബി.എൽ.ഒ.മാർ എത്തുന്നതിലൂടെ എസ്.ഐ.ആറിന് കൂടുതൽ ജനപിന്തുണ ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.

ഇതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തിരക്കിനെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് മന്ദഗതിയിലായി. പേര് ചേർക്കൽ, സ്ഥാനമാറ്റം, പേര് ഒഴിവാക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഓൺലൈനായി ഒരേസമയം ലഭിച്ചതാണ് സൈറ്റിന്റെ പ്രവർത്തനം മന്ദഗതിയിലാകാൻ കാരണം. തെരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരും ഒരേസമയം സൈറ്റിൽ പ്രവേശിച്ചതോടെ പ്രശ്നം കൂടി വഷളായി. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി നാളെ വൈകിട്ട് അഞ്ചുമണിവരെയാണ്, സമയം ഇനി നീട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

Tag: Further action against SIR; All-party meeting called by Chief Minister this evening

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button