വഞ്ചനാക്കേസിൽ പ്രതികരിച്ച് നടൻ നിവിൻ പോളി

നിവിൻ പോളി കോടതിയുടെ പരിഗണനയിലുള്ള കേസാണിതെന്നും കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് പുതിയ കേസ് എടുത്തതെന്നും സത്യത്തെ വളച്ചൊടിച്ചാണ് പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഫേസ്ബുക്കിലെ കുറിപ്പിൽ നിവിൻ പോളി പറഞ്ഞു.
കോടതിയുടെ പരിഗണനയിലുള്ള ആർബിട്രേഷൻ കേസാണിത്. കോടതിയുടെ നിർദേശ പ്രകാരം വിഷയത്തിൽ 2025 ജൂൺ 28 മുതൽ മധ‍്യസ്ഥ ചർച്ചകൾ നടന്നുവരുകയാണെന്നും വസ്തുതകൾ വളച്ചൊടിച്ചിരിക്കുകയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു.
ഉചിതമായ നിയമനടപടികൾ പിന്തുടരുമെന്നും സത്യം വിജയിക്കുമെന്നും നടൻ . നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് ആയിരുന്നു പരാതിക്കാരൻ. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.’ആക്ഷൻ ഹീറോ ബിജു 2 ‘ എന്ന ചിത്രത്തിൽ വഞ്ചന നടന്നു എന്നാണ് ആരോപണം. ഷംനാസിൽ നിന്ന് 1.9 കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി
#fraude case-response actor Nivin Pauly