Sports

ഡെന്മാര്‍ക്ക് ഗോളി ഷ്മിഷേലിനെതിരെ ‘ലേസര്‍ ആക്രമണം’: ഇംഗ്ലണ്ടിനെ പ്രതിചേര്‍ത്ത് യുവേഫ

ലണ്ടന്‍: യൂറോ രണ്ടാം സെമിയില്‍ ഇംഗ്ലീഷ് പടയോട്ടത്തെ ഒറ്റക്കു തടഞ്ഞുനിര്‍ത്തി കളി അധിക സമയത്തേക്ക് നീട്ടിയ ഡാനിഷ് ഗോളി കാസ്പര്‍ ഷ്മിഷേലിനെതിരെയുണ്ടായ ലേസര്‍ ആക്രമണത്തില്‍ ഇംഗ്ലണ്ടിനെതിരെ നടപടിക്ക് യുവേഫ. 102ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ് പെനാല്‍റ്റി ബോക്സില്‍ വീണതിന് ലഭിച്ച പെനാല്‍റ്റി എടുക്കാന്‍ ഹാരി കെയ്ന്‍ കാത്തുനില്‍ക്കുേമ്ബാഴായിരുന്നു വലക്കു മുന്നില്‍ ഷ്മിഷേലിനെ ലക്ഷ്യമിട്ട് കാണികളിലൊരാള്‍ ലേസര്‍ തെളിച്ചത്. മുഖത്ത് ഒന്നിലേറെ തവണ വെളിച്ചം തെളിഞ്ഞിട്ടും മനസ്സുറപ്പിച്ച്‌ വല കാത്ത താരം പെനാല്‍റ്റി തടുത്തിട്ടെങ്കിലും റീബൗണ്ടില്‍ ഗോളാകുകയായിരുന്നു.

ഈ പെനാല്‍റ്റി അനുവദിച്ചതിനെ ചൊല്ലിയും വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. സ്റ്റെര്‍ലിങ് ഫൗളില്‍ വീണതല്ലെന്നും അഭിനയമാണെന്നുമായിരുന്നു പരാതി. അതേ മുന്നേറ്റം പെനാല്‍റ്റി ബോക്സിലേക്ക് കടക്കുംമുമ്ബ് മൈതാനത്ത് രണ്ടാമതൊരു പന്ത് കണ്ടതും വിവാദമായി. ഇത്തരം സാഹചര്യങ്ങളില്‍ കളി നിര്‍ത്തണമെന്നാണ് നിയമമെന്നും അതുണ്ടായില്ലെന്നുമാണ് ആക്ഷേപം.

പതിനായിരങ്ങള്‍ ഒത്തുകൂടിയ വെംബ്ലി മൈതാനത്ത് ഡെന്മാര്‍ക്കിന്‍റെ ദേശീയ ഗാനം ആലപിക്കുന്നതിനിടെ കാണികള്‍ കൂകിയതും യുവേഫ വിമര്‍ശിച്ചിട്ടുണ്ട്. ഇരു വിഷയങ്ങളും യുവേഫ അച്ചടക്ക സമിതി പരിശോധിച്ച്‌ ശിക്ഷ വിധിക്കും. ഒരു ഗോളിന് പിറകില്‍നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ട് കളിയിലേക്ക് തിരികെയെത്തിയതും വിവാദ പെനാല്‍റ്റി ഗോളാക്കി മാറ്റി ഡെന്മാര്‍ക്കിനെ കടന്ന് നീണ്ട ഇടവേളക്കു ശേഷം യൂറോയില്‍ കലാശപ്പോരിന് ടിക്കറ്റുറപ്പിക്കുന്നതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button