നക്ഷത്രജനനം രഹസ്യം അറിയാം ഗവേഷണവുമായി ഐ ഐ എസ് ടി

ബെംഗളൂരു : നക്ഷത്രങ്ങളും ആകാശഗംഗയും രൂപപ്പെടുന്നതിന്റെ രഹസ്യങ്ങളിലേക്കു വെളിച്ചം വീശുന്ന കണ്ടെത്തലുമായി തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ (ഐഐഎസ്ടി) ഗവേഷകസംഘം. സുര്യനെക്കാൾ 8 മടങ്ങ് പിണ്ഡമുള്ള ഐആർഎ എസ് 18162-2048 എന്ന പ്രാരംഭദശയിലുള്ള ഭീമൻ നക്ഷത്രത്തിനു ചുറ്റും റേഡിയോ തരംഗങ്ങൾ തീർക്കുന്ന വൃത്താകൃതിയിലുള്ള ധ്രുവീകരണ വലയമാണു കണ്ടത്തിയത്. വാതകങ്ങൾ, പൊടി തുടങ്ങിയവയെ ഈ വലയം ആഗിരണം ചെയ്യുന്നതായും ‘ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ’ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
തമോഗർത്തങ്ങളിലും കുറഞ്ഞ
പ്രാരംഭദശയിലുള്ള ഭീമൻ നക്ഷ ത്രത്തിനു ചുറ്റിലും വൃത്താകൃതി യിലുള്ള ധ്രുവീകരണ വലയം ചി ത്രകാരന്റെ ഭാവനയിൽ.
പിണ്ഡമുള്ള, പ്രാരംഭദശയിലുള്ള ഗവലയം ഗവേഷകർ കണ്ടെത്തി നക്ഷത്രങ്ങളിലും റേഡിയോ തരം യിട്ടുണ്ട്. എന്നാൽ, രൂപപ്പെട്ടുവരു ന്ന ഇത്തരം ഭീമൻനക്ഷത്രങ്ങൾ ക്കു ചുറ്റുമുള്ള കാന്തികക്ഷേത്ര ത്തിന്റെ സൂചന ഇതാദ്യമാണ്.
ഐഐഎസ്‌ടിയിലെ ഗവേ ഷക വിദ്യാർഥിയും ചെങ്ങന്നൂർ സ്വദേശിയുമായ അമൽ ജോർജ് ചെറിയാൻ, പ്രഫസർമാരായ സരിത വിഗ്, സമീർ മണ്ഡൽ എന്നിവരും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി ലെ പ്രഫ. നിരുപം റോയിയും ഉൾപ്പെട്ട ഏഴംഗ സംഘമാണ് കണ്ടെത്തലിനു പിന്നിൽ