Kerala NewsLatest NewsNews

തുടര്‍ച്ചയായ നാലാം ദിനവും പെട്രോള്‍, ഡീസല്‍ വില വര്‍ധന

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയെന്നോണം തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വിലവര്‍ധന. ഇന്ന് പെട്രോള്‍ 25 പൈസയും ഡീസല്‍ 32 പൈസയും കൂടി. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധനവില സര്‍വകാല റെക്കോഡില്‍ എത്തി.

മുംബൈയില്‍ പെട്രോള്‍ വില 94 രൂപ 50 പൈസ ആയി. ഡല്‍ഹിയിലും പെട്രോള്‍ വില സര്‍വകാല റെക്കോഡില്‍ എത്തി. 87 രൂപ 90 പൈസ. ബെംഗളൂരുവില്‍ പെട്രോള്‍ വില 90 രൂപ 85 പൈസയിലെത്തി. തിരുവനന്തപുരം നഗരത്തില്‍ ഇന്ന് പെട്രോള്‍ വില 89 രൂപ 73 പൈസയാണ്. ഡീസല്‍ വില 83 രൂപ 91 പൈസ. കൊച്ചി നഗരത്തില്‍ പെട്രോള്‍ 88 രൂപ 10 പൈസ, ഡീസല്‍ 82 രൂപ 40 പൈസ എന്നിങ്ങനെയാണ്.

സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 ന് മുകളിലാണ്. ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. നവംബര്‍ 19 മുതലാണ് എണ്ണ വിപണന കമ്ബനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്ബ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച്‌ കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്ബനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button