റിനോ മടങ്ങി വരുന്നതും കാത്ത് നിറമിഴികളോടെ ഒരമ്മ മനസ്

കൊല്ലം / റിനോ മടങ്ങി വരുന്നതും കാത്ത് നിറമിഴികളോടെ കാത്തിരിക്കുകയാണ് അമ്മ റിജി. മുളവന സ്വദേശിയും പത്താംക്ലാസ് വിദ്യാർത്ഥിയുമായ റിനോ രാജുവിന്റെ തിരോധാനത്തില്‍ ഊര്‍ജിത അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്. കുട്ടിയെ കാണാതായിട്ട് ഒരാഴ്ച്ച പിന്നിട്ടു. കണ്ടെത്താനായി അടൂര്‍ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി.
മുളവന പള്ളിയറ സ്വദേശി രാജു ജോണിന്റെയും റിജിയുടെയും മകന് റിനോ രാജുവിനെ ഡിസംബര്‍ മുപ്പത്തിയൊന്നാം തീയതിയാണ് കാണാതായത്. അടൂര്‍ മണക്കാലയിലുള്ള ഒരു ഗുരുകുലത്തില്‍ താമസിച്ച് പഠിച്ചു വന്ന റിനോ മുപ്പത്തിയൊന്നാം തീയതി കടമ്പനാട്ട് ട്യൂഷനായി പോയിട്ട് പിന്നീട് മടങ്ങി വന്നില്ല. റിനോ അടൂരില്‍ എത്തിയതിനായി തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലുവയിലേക്ക് പോകാനുള്ള മാര്‍ഗം ചോദിച്ചെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍ പൊലീസ് മൊഴി നല്‍കിയിട്ടുമുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. റിനോ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഉപയോഗിച്ചു കൊണ്ടിരുന്ന മൊബൈല്‍ ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്.