ശിവശങ്കറെ സസ്പെൻഡ് ചെയ്യാന്‍ സമയമായില്ല, പിണറായി.

പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സസ്പെൻഡ് ചെയ്യാന്‍ സമയമായിട്ടില്ല. ഒരാളെ സസ്പെൻഡ് ചെയ്യണമെങ്കില്‍ അതിനാവശ്യമായ വസ്തുതകള്‍ വേണം. ആ വസ്തുതകള്‍ ഇതുവരെ ഉണ്ടായിട്ടില്ല, നാളെ ഉണ്ടാവില്ലെന്ന് പറയാന്‍ പറ്റില്ല. അങ്ങനെ ഉണ്ടായാൽ ശക്തമായ നടപടികൾ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ച് സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാനാവില്ല. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് വ്യക്തമായാല്‍ നടപടിയെടുക്കും. ഇപ്പോള്‍ ഇത് സംബന്ധിച്ച് പല കഥകളും വരും. അതില്‍ വസ്തുതയുണ്ടെങ്കില്‍ നിങ്ങള്‍ പുറത്തുകൊണ്ടുവരൂ. പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എതിരെ ഇത്തരം ഒരു ആരോപണം ഉണ്ടായതായി ആർക്കും അറിയില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ മാറ്റി നിര്‍ത്തി. ബാക്കികാര്യങ്ങള് ഉണ്ടെങ്കില്‍ തുടര്‍നടപടികള്‍ ഉണ്ടാകും. അന്വേഷിക്കുന്നവര്‍ വിശദമായി അന്വേഷിച്ചുകൊണ്ടിരി ക്കുകയല്ലേ. ആരെങ്കിലും സഹായിച്ചുട്ടുണ്ടെങ്കില് അവര്‍ അനുഭവിക്കട്ടെ. വസ്തുതകളുടെ അടിസ്ഥാനത്തില്‍ അവര്‍ കാര്യങ്ങള്‍ നീക്കട്ടെ. ബന്ധപ്പെട്ടവരുടെ നെഞ്ചിടിപ്പ് വര്‍ധിക്കില്ലേ? അതില്‍ എന്ത് ചെയ്യാനാവും. മുഖ്യമന്ത്രി പറഞ്ഞു.