ഒരു എം എൽ എ യുടെ ജീവനെടുക്കാൻ പോലും ക്വട്ടേഷന്‍ നൽകുമ്പോൾ സാധാരണ ജനത്തിന്റെ ഗതിയെന്താണ്.

സംസ്ഥാനത്തെ ഒരു എം എൽ എ യുടെ ജീവനെടുക്കാൻ പോലും ക്വട്ടേഷന്‍ നൽകുന്ന സാഹചര്യം ഉണ്ടാവുക എന്നത് ഗൗരവമായി കാണാതിരിക്കുക എന്നതും, അതിനെ പോലീസ് ഒരു പെറ്റി കേസിനെ പോലെ കേവലമായി കാണുക എന്നതും, സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ
ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. തനിക്കെതിരായ വധഭീഷണി പൊലീസ് അന്വേഷിക്കുന്നത് പെറ്റി കേസ് അന്വേഷിക്കുന്നത് പോലെയാണെന്ന് കെ.എം ഷാജി എം.എല്‍.എ. ആരോപണം ഉന്നയിച്ചിരിക്കുന്നതും, ഗൗരവകരമായ അന്വേഷണം നടക്കാത്തതിൽ പ്രതിഷേധിച്ചു കേസുമായി ഇനി സഹകരിക്കില്ല എന്ന് എം.എല്‍.എ. വെളിപ്പെടുത്തിയിരിക്കുകയുമാണ്.
സംസ്ഥാനത്തെ ഒരു നിയമസഭാഅംഗമായ ജന പ്രതിനിധിക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണ ജനത്തിന് എന്ത് സുരക്ഷയാണ് ഉള്ളതെന്ന ചോദ്യമാണ് ഇവിടെ ഉണ്ടാവുന്നത്. തന്നെ വധിക്കാന്‍ കണ്ണൂരിലെ സി.പി.എമ്മുകാരന്‍ മുംബൈ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്നു കെ.എം ഷാജി എം.എല്‍.എ ഉന്നയിച്ച ആരോപണം. സി.പി.എം പ്രവര്‍ത്തകനും ക്വട്ടേഷന്‍ സംഘവും തമ്മില്‍ നടത്തിയതായി പറയപ്പെടുന്ന ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പുകള്‍ സഹിതം തിങ്കളാഴ്ച കെ.എം ഷാജി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതിയും നല്‍കിയിരുന്നതാണ്. പരാതി ഡി.ജി.പി വളപട്ടണം പൊലീസിന് കൈമാറിയ അന്വേഷണം, ഒച്ചിന്റെ വേഗതയിലും, ഉറുമ്പിന്റെ ശക്തിയിലുമാണ് നടക്കുന്നത്.
പാപ്പിനിശേരി വെസ്റ്റ് സ്വദേശി തേജസ് എന്ന ആളാണ് എം എൽ എ വധിക്കാൻ ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്. തേജസിനെ തങ്ങൾ തേടുകയാണെന്നു പോലീസ് പറയുമ്പോൾ, തന്റെ പരാതിയേക്കാള്‍ വധഭീഷണി സന്ദേശം ചോര്‍ന്നതെങ്ങനെയെന്ന് അന്വേഷിക്കാനാണ് പൊലീസിന് താത്പര്യമെന്നും കെ.എം ഷാജി ആരോപിച്ചിരിക്കുകയാണ്. ഖത്തറില്‍ ജോലി ചെയ്തിരുന്ന തേജസ് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയിരുന്നു എന്നും, ഇപ്പോൾ ഇയാളെ കാണാനില്ലെന്നുമാണ് പോലീസ് പറയുന്നത്. തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് കെ.എം ഷാജി എം.എല്‍.എ ആരോപണം ഉന്നയിച്ച ദിവസം ആണ് ഇയാളെ വീട്ടില്‍നിന്ന് കാണാതായെന്ന ബന്ധുക്കളുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തി കൈയും കെട്ടിയിരിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെപ്പറ്റിയാണ് ആരോപണം എന്നതിനാലും, വധഭീക്ഷണി ഉണ്ടായത് പ്രതിപക്ഷത്തെ ഒരു എം എൽ എ ക്കും, പ്രത്യേകിച്ച് മുഖ്യമന്ത്രിയെ നിശീഥമായി വിമർശിക്കാറുള്ള കെ എം ഷാജിക്കെതിരെ ആണെന്നതിനാലും, പോലീസ് സംഭവം ഗൗരവപൂർവം കാണുന്നില്ല എന്നതും ഗുരുതരമായ വീഴ്ച തന്നെയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ക്വട്ടേഷൻ നൽകിയെന്ന് പറയുന്ന ആളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വീട്ടുകാരും ബന്ധുക്കളുമടക്കമുളള നിരവധി പേരില്‍ നിന്നായി പൊലീസ് തേജസിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും, അന്വേക്ഷണം ഊര്‍ജ്ജിതമാക്കി എന്നും പറയുകയാണ് ഇക്കാര്യത്തിൽ പോലീസ്.
പയ്യന്നൂര്‍ കോളജില്‍ പഠിച്ചിരുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു തേജസ്. എന്നാല്‍ സി.പി.എം അനുഭാവിയാണങ്കിലും ഇപ്പോൾ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല എന്നാണ് പൊലീസിന് ഇയാളെപ്പറ്റി പറയുന്നത്. പത്ത് വര്‍ഷത്തിലധികമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന തേജസിന് നാട്ടില്‍ കാര്യമായ സുഹൃത്തുക്കളില്ലെന്നും, എട്ടാം ക്ലാസ് വരെ മുംബൈയിലായിരുന്നു തേജസിനു അവിടെ ഒട്ടനവധി ബന്ധങ്ങൾ ഉണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുള്ളതാണ്. സംസ്ഥാനത്ത് എവിടെയും നിലവില്‍ തേജസിനെതിരെ മറ്റ് കേസുകളൊന്നും ഇതുവരെ രജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടില്ല. കേസില്‍ വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ട് തവണ വളപട്ടണം പൊലീസ് കെ.എം ഷാജിയെ ബന്ധപ്പെട്ടിരുന്നു. പോലീസ് തന്റെ പരാതിയിൽ നടത്തുന്ന അന്വേഷണം വെറും പെറ്റികേസ്സ് അന്വേഷണം പോലെയെന്നാണ് എം എൽ എ യുടെ പരാതി.
ഗൗരവത്തിൽ അന്വേഷണം നടക്കാത്തത് കൊണ്ട് കേസുമായി ഇനി സഹകരിക്കില്ല എന്നാണ് എം എൽ എ ഷാജി പറഞ്ഞിട്ടുള്ളത്. തന്റെ പരാതിയേക്കാള്‍ വധഭീഷണി സന്ദേശം ചോര്‍ന്നതെങ്ങനെയെന്ന് അന്വേഷിക്കാനാണ് പൊലീസിന് താത്പര്യമെന്നും കെ.എം ഷാജി ആരോപിക്കുന്നുണ്ട്. തനിക്ക് വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി എം.എല്‍.എ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മുംബൈയിലുള്ള സംഘത്തിനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും, പിന്നില്‍ സി.പി.എം ആണോയെന്ന് ഇപ്പോള്‍ പറയില്ലെന്നും ഷാജി പറഞ്ഞിരുന്നതാണ്. ഗൂഡാലോചന സംഭാഷണം വരെ പുറത്ത് വിട്ടുകൊണ്ടായിരുന്നു കെ.എം ഷാജി ഇക്കാര്യം പറഞ്ഞിരുന്നത്.