Kerala NewsLatest News

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പരസ്യ വിചാരണ ചെയ്ത് പിങ്ക് പൊലീസ്

തിരുവനന്തപുരം: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ ടാപ്പിങ് തൊഴിലാളിയേയും മൂന്നാം ക്ലാസുകാരിയേയും പൊതുജന മധ്യത്തില്‍ പരസ്യമായി അപമാനിച്ച്‌ പിങ്ക് പൊലീസ്. പൊലീസ് വാഹനത്തില്‍നിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയാണ് പെണ്‍കുട്ടിയേയും പിതാവിനേയും മോഷണം ആരോപിച്ച്‌ പരസ്യവിചാരണ ചെയ്തത്. ഒടുവില്‍ പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ മൊബൈല്‍ കണ്ടെത്തുകയായിരുന്നു.

ഐഎസ്‌ആര്‍ഒയുടെ വലിയ വാഹനം വരുന്നത് കാണാന്‍ പോയതാണ് തോന്നയ്ക്കല്‍ സ്വദേശിയായ അച്ഛനും മകളും. വാഹനം കാത്തുനില്‍ക്കുമ്ബോഴാണ് അവര്‍ പിങ്ക് പൊലീസിന്റെ ക്രൂരതക്കിരയായത്. വൈരാഗ്യബുദ്ധിയോടെയാണ് പൊലീസുകാര്‍ തങ്ങള്‍ക്കെതിരെ പെരുമാറിയതെന്ന് അച്ഛന് പറഞ്ഞു. വാഹനത്തിനുള്ളില്‍ നിന്നും അച്ഛന്‍ ഫോണ്‍ മോഷ്ടിച്ച്‌ മകള്‍ക്ക് നല്‍കുന്നത് കണ്ടെന്നാണ് പൊലീസുദ്യോഗസ്ഥ പറഞ്ഞത്. മോഷ്ടിച്ചില്ലെന്ന് പറഞ്ഞിട്ടും പൊലീസ് മോശമായി പെരുമാറി. മകള്‍ ഭയന്ന് കരഞ്ഞതോടെ പൊലീസുദ്യോഗസ്ഥ സമീപത്തുള്ളവരെ വിളിച്ചുകൂട്ടുകയും തങ്ങളെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പൊലീസ് വാഹനത്തിലെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നുതന്ന ഫോണ്‍ കണ്ടെത്തിയെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫോണ്‍ കിട്ടിയിട്ടും ക്ഷമാപണം നടത്താതെ വീണ്ടും അധിക്ഷേപിച്ചെന്നും ഇദ്ദേഹം പറയുന്നു. സംഭവത്തില്‍ ഏറെ ഭയന്നിരിക്കുകയാണ് തന്റെ കുഞ്ഞ്. ജനങ്ങളുടെ മുന്നില്‍ തന്നെയും മകളെയും കള്ളന്മാരാക്കിയെന്നും പൊലീസുദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്നും ടാപ്പിങ് തൊഴിലാളിയായ ഇദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button