Kerala NewsLatest NewsNewsPolitics

ഹരീഷ് പേരടിക്ക് പിന്നാലെ ജോയ് മാത്യുവും, എല്‍ഡിഎഫിന് പിന്തുണയില്ല

നാടകക്കാരനെ രണ്ടാംതരം പൗരനായി കാണുന്ന സര്‍ക്കാരിനെതിരെ നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനുള്ള തന്റെ പിന്തുണ പിന്‍വലിക്കുന്നുവെന്നായിരുന്നു പേരടി ഫെസ്ബുക്കില്‍ പങ്കുവെച്ചത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.

നാടകം കളിച്ചു ജീവിച്ച ഒരാളെന്നുളള നിലയില്‍ ഇതിനോട് പ്രതിഷേധിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. കേരളത്തിലെ കമ്യൂണിസത്തിന്റെ വളര്‍ച്ചയ്ക്ക് നാടകം വലിയ പങ്കാണ് വഹിച്ചത്. സിനിമയ്ക്ക് സെക്കന്റ് ഷോ അനുവദിച്ചിട്ട് ഇന്‍ഫോക് നടത്താതിരിക്കുന്നതില്‍ നിന്ന് നാടകത്തോട് വേര്‍തിരിവുണ്ടെന്ന് വ്യക്തമാണ്.- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഹരീഷ് പേരടിയുടെ അഭിപ്രായം തന്നെയാണ് ഇക്കാര്യത്തില്‍ നടന്‍ ജോയ് മാത്യുവിനുമുള്ളത്. സര്‍ക്കാര്‍ ഇക്കൊല്ലം നാലിടത്ത് ചലച്ചിത്രോത്സവം നടത്തി. എത്രയോ വര്‍ഷങ്ങളായി തൃശൂരില്‍ നടത്തുന്ന ഇപ്റ്റ(ഇന്ത്യന്‍ പീപ്പിള്‍ തിയറ്റര്‍ അസോസിയേഷന്‍) നാടകോത്സവം നടത്താന്‍ ഇക്കൊല്ലം സര്‍ക്കാര്‍ തയാറായില്ല. നാടകം കാണാന്‍ ആളുണ്ടായിട്ട് കൂടി വേദി തരാത്ത സര്‍ക്കാരിന്‍്റെ നിലപാട് അനുകൂലിക്കാനാകില്ല. തികച്ചും അവജ്ഞയോടെയാണ് സര്‍ക്കാര്‍ നാടകത്തെ കാണുന്നത് എന്നതിന് ഇതിലും വലിയ തെളിവ് വേണോ? നാടകനടനെ സ്ഥാനാര്‍ഥിയാക്കുന്നത് വളരെ അപൂര്‍വമാണ്. സിനിമാനടനെ സ്ഥാനാര്‍ഥിയാക്കാനാവും എല്ലാവരും ശ്രമിക്കുക.- ജോയ് മാത്യുവും അഭിമുഖത്തില്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button