CinemaKerala NewsLatest News

‘സിനിമ സംഘടനകളുടെ മുഖത്ത് കാര്‍ക്കിച്ച്‌ തുപ്പുന്നു’; സംഘപരിവാറുകാര്‍ ഷൂട്ടിങ് തടഞ്ഞ സംഭവത്തില്‍ ഹരീഷ് പേരടി

കോഴിക്കോട്: ഹിന്ദു-മുസ്ലിം പ്രണയം പ്രമേയമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം സംഘപരിവാറുകാര്‍ തടഞ്ഞ സംഭവത്തില്‍ മൗനം പാലിക്കുന്ന സിനിമ സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ‘നീയാം നദി’ എന്ന സിനിമയുടെ ചിത്രീകരണമാണ് സംഘപരിവാറുകാര്‍ തടഞ്ഞത്. സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ഉപകരണങ്ങള്‍ നശിപ്പിച്ചതായും അണിയറപ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു.

പ്രതികരിക്കാത്ത എല്ലാ സംഘടനകളുടെയും മുഖത്ത് കാര്‍ക്കിച്ച്‌ തുപ്പുന്നുവെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ തുറന്നടിക്കുന്നത്. ‘കേരളത്തില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാര്‍ക്കിച്ച്‌ തുപ്പുന്നു…ക്ര തുഫു…’-ഹരീഷ് പേരടി ഫേസ്ബുക്കില്‍ എഴുതി.

കടമ്ബഴിപ്പുറം വായില്യാംകുന്ന് ഭഗവതി ക്ഷേത്രപരിസരത്ത് ‘നീയാം നദി’ എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് ബി.ജെ.പി, ഹിന്ദു െഎക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞത്. ക്ഷേത്രത്തിെന്‍റ പവിത്രതക്ക് ഭംഗം വരുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരണമെന്നാരോപിച്ചാണ് 15ഒാളം വരുന്ന പ്രവര്‍ത്തകര്‍ ചിത്രീകരണം തടസ്സപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. തുടര്‍ന്ന് അഞ്ചു പേരെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു.

കമ്ബഴിപ്പുറം സ്വദേശികളായ ശ്രീജിത്ത്, സുബ്രഹ്മണ്യന്‍, ബാബു, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഉപകരണങ്ങള്‍ നശിപ്പിച്ചതായും അണിയറ പ്രവര്‍ത്തകര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ക്ഷേത്രഭൂമിയില്‍ ഷൂട്ടിങ് അനുമതിക്കായി സിനിമ പ്രവര്‍ത്തകര്‍ ഏപ്രില്‍ മൂന്നിന് ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. ഏപ്രില്‍ ഏഴുമുതല്‍ 12 വരെ ചിത്രീകരണം നടത്താന്‍ ക്ഷേത്ര പരിസരം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ.

ശനിയാഴ്ച രാവിലെ പത്തിന് ഷൂട്ടിങ്ങാരംഭിക്കാന്‍ ബോര്‍ഡ് വാക്കാല്‍ അനുമതി നല്‍കിയിരുന്നത്രെ. ഫീസടച്ചശേഷം 11ന് രേഖാമൂലമുള്ള അനുമതി നല്‍കാമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നതായി സിനിമ പ്രവര്‍ത്തകര്‍ പറയുന്നു. ഒരു ഷോട്ട് മാത്രമാണ് എടുത്തത്. ഇതിനിടെയാണ് സമീപത്തെ ചിലര്‍ സംഘടിച്ചെത്തി ചോദ്യം ചെയ്തത്. ഷൂട്ടിങ്ങെന്ന വ്യാജേന വര്‍ഗീയ നീക്കങ്ങളാണ് ക്ഷേത്രപരിസരത്ത് അരങ്ങേറിയതെന്ന് ഹിന്ദു ഐക്യവേദി, ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.

ഇത്തരത്തിലുള്ള ഒരു സിനിമ, ക്ഷേത്രത്തില്‍ ചിത്രീകരിക്കാന്‍ മൗനാനുവാദം നല്‍കിയ ദേവസ്വം ബോര്‍ഡിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബി.ജെ.പി, ഹിന്ദു െഎക്യവേദി നേതാക്കള്‍ വ്യക്തമാക്കി. അതേസമയം, സംഭവം വിവാദമായതോടെ ദേവസ്വം ബോര്‍ഡ് സിനിമ ചിത്രീകരണത്തിനുള്ള അപേക്ഷ തള്ളി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button