ആ ഐ ഫോണുകൾ കിട്ടിയ ഭാഗ്യവാന്മാർ ഇവരൊക്കെ.

കൊച്ചി/ ലൈഫ് മിഷൻ പദ്ധതിയുടെ വടക്കാഞ്ചേരിയിലെ കരാർ ജോലി കിട്ടാൻ യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ ആര്‍ക്കൊക്കെ കിട്ടിയെന്ന് എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റിന് വിവരങ്ങൾ കിട്ടി. മൊബൈൽ ഫോണുകൾ കൈപ്പറ്റിയവരുടെ മുഴുവൻ വിവരങ്ങളും എൻഫോ ഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
കരാർ പണി കിട്ടാൻ യുണിടാക് ഉടമ സന്തോഷ് ഈപ്പൻ 7 മൊബൈൽ ഫോണുകളാണ് വാങ്ങിയത്. ഇതിൽ അഞ്ച് ഉടമകളുടെ വിവരങ്ങൾ ആണ് മൊബൈൽ കമ്പനികൾ ഇഡിക്ക് കൈമാറിയിരിക്കുന്നത്. എം ശിവശങ്കർ , സന്തോഷ് ഈപ്പൻ, കോൺസുൽ ജനറൽ, പരസ്യ കമ്പനി ഉടമ പ്രവീൺ, എയർ അറേബ്യ മാനേജർ പത്മനാഭ ശർമ്മ, എന്നിവരാണ് ഈ അഞ്ച് പേർ. അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി 2 ഫോണുകൾ ഉപയോഗിച്ച് വന്നിരുന്നത്. ഈ രണ്ടു പേരുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇ ഡി ക്ക് ലഭിച്ചിട്ടില്ല. ആദ്യം നൽകിയ ഫോൺ കോൺസുൽ ജനറൽ തിരികെ നൽകി, പകരം പുതിയത് വാങ്ങി. കോൺസുൽ ജനറൽ മടക്കി നൽകിയ ഫോൺ യുണിടാക് ഉടമ സന്തോഷ് ഈപ്പൻ തന്നെയാണ് ഉപയോഗിക്കുന്നത്. 1.19 ലക്ഷം രൂപായാണ് ഈ ഫോണിന്‍റെ വില. ഏറ്റവും വിലകൂടിയ ഫോൺ ആര്‍ക്ക് കിട്ടിയെന്ന രാഷ്ട്രീയ വിവാദങ്ങൾ നടക്കുന്നതിനി ടെയാണ് ഫോണുകൾ കൈവശമുള്ള അഞ്ചു പേരുടെ വിവരങ്ങൾ ഇ ഡി ക്ക് ലഭിച്ചിരിക്കുന്നത്.