Kerala NewsLatest News

റംസിയുടെ സഹോദരി കസ്റ്റഡിയില്‍; നാടുവിട്ടത് റംസിയുടെ നീതിക്കായി വന്നയാളുടെ കൂടെ

കൊല്ലം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍, പിന്നീട് നാടുവിട്ട സഹോദരിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും മൂവാറ്റുപുഴയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് റംസി ആത്മഹത്യ ചെയ്തത്. ഇരയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള സമൂഹ മാധ്യമ പ്രതിഷേധ കൂട്ടായ്മയിലെ അംഗത്തിന് ഒപ്പമാണ് സഹോദരി ആന്‍സി നാടുവിട്ടത്.

ജനശ്രദ്ധ ആകര്‍ഷിച്ച റംസി മരണക്കേസ് ലോക്കല്‍ പൊലീസില്‍നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ ആന്‍സിയെ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ് കൊട്ടിയം സ്വദേശിയായ റംസി (24) ജീവനൊടുക്കിയത്.

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹ നിശ്ചയം കഴിഞ്ഞശേഷം, സാമ്ബത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഇയാള്‍ റംസിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പരാതി. റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലാണ് സീരിയല്‍ നടിക്കെതിരെ പരാതി ഉണ്ടായിരുന്നത്.

സമരത്തിന് നേതൃത്വം നല്‍കിയ നെടുമങ്ങാട് സ്വദേശിയായ അഖിലിനൊപ്പം (19) ആണ് ആന്‍സിയെ പൊലീസ് മൂവാറ്റുപുഴയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ഇരുവരും മുവാറ്റുപുഴയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ ആന്‍സിയെ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 18നാണ് ഇവരെ കാണാതായത്. മൂവാറ്റുപുഴയില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരെ ഇരവിപുരം പൊലീസിന് കൈമാറി. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ആന്‍സിയുടെ അഭിമുഖങ്ങള്‍ക്ക് വന്‍ പ്രചാരണം ലഭിച്ചിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button