ദിനം പ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കേരളത്തിൽ വർധിക്കുന്നു, 791 പേർക്ക് കൂടി കൊവിഡ്

പൂന്തുറയിലും പുല്ലുവിളയും സാമൂഹ്യവ്യാപനമുണ്ടായെന്ന് മുഖ്യമന്ത്രി
ദിനം പ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കേരളത്തിൽ വർധിക്കുകയാണ്. ആശങ്കകൾ ബാക്കിനിർത്തി സംസ്ഥാനത്ത് വെള്ളിയാഴ്ച 791 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 532 പേർക്ക് രോഗബാധ ഉണ്ടായി. 42 എണ്ണം ഉറവിടം അറിയാത്തത്. ഇതുവരെ 11066 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വിവരങ്ങൾ അറിയിച്ചത്.
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 135 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 98 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. ഇവരില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 1 ബി.എസ്.എഫ് ജവാനും 1 ഐ.ടി.ബി.പി ജവാനും 7 കെ.എസ്.ഇ ക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു മരണമുണ്ടായി. തൃശൂര്‍ പുല്ലൂര്‍ സ്വദേശി ഷൈജുവാണ് മരിച്ചത്.
തിരുവനന്തപുരം 246 , എറണാകുളം 115 , പത്തനംതിട്ട 87 , ആലപ്പുഴ 57 , കൊല്ലം 47 , കോട്ടയം 39 , കോഴിക്കോട് 32 , തൃശൂര്‍ 32 , കാസറഗോഡ് 32 , പാലക്കാട് 31 , വയനാട് 28 , മലപ്പുറം 25 , ഇടുക്കി 11 , കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രോഗബാധിതരായി ചികിത്സയിലായിരുന്ന 133 പേര് രോഗമുക്തരായി. മലപ്പുറം 32 , തൃശൂര്‍ 32 , കാസര്‍ഗോഡ് 9 , കോഴിക്കോട് 9 , കണ്ണൂര്‍ 8 , കോട്ടയം 8 , തിരുവനന്തപുരം 8 , കൊല്ലം 7 , ആലപ്പുഴ 6 , എറണാകുളം 5 , ഇടുക്കി 5 , വയനാട് 4 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിൽ അതീവ ഗുരുതരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരമേഖലയിൽ അതിവേഗം രോഗവ്യാപനം ഉണ്ടാകുന്നു. കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 സാംപിളുകൾ പരിശോധിച്ചപ്പോൾ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റില്‍ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 സാംപിളുകൾ പരിശോധിച്ചപ്പോൾ 20 എണ്ണം പോസിറ്റീവ് ആയി. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലിവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാൻ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോവുകയാണ്.
6029 പേര് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 178,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6124 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1152 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16642 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. 188400 പേര് നിരീക്ഷണത്തിലുണ്ട്. 6029 പേര് ചികിത്സയിലുണ്ട്. 275900 സാമ്പിളുകള്‍ ഇതുവരെ പരിശോധനക്കയച്ചു. 7610 ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 88903 സാമ്പിളുകള്‍ ശേഖരിച്ചു. 84454 നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 285 ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി