Kerala NewsLatest News

സുചിത്രയ്ക്ക് കടുത്ത പീഡനം നേരിടേണ്ടിവന്നു, സ്വര്‍ണത്തിനും കാറിനും പുറമെ 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു

ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് ഭര്‍തൃവീട്ടില്‍ ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമായ പീഡനമെന്ന് സുചിത്രയുടെ കുടുംബം.

സ്വര്‍ണ്ണവും കാറും നല്‍കിയതിന് പുറമെ 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇത് നല്‍കാത്തതില്‍ മാനസികവും ശാരീരികവുമായ പീഡനം സുചിത്രയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെന്ന് അച്ഛനു അമ്മയും പറഞ്ഞു.

തൂങ്ങി മരണത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കായംകുളം വള്ളികുന്നത്ത് ഭര്‍ത്താവിന്‍്റെ വീട്ടിലാണ് 19-കാരിയായ സുചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് സുചിത്രയെ കണ്ടെത്തിയത്. വാതില്‍ തുറക്കാതായതോടെ തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാര്‍ച്ച്‌ 21-നായിരുന്നു ലക്ഷ്മി ഭവനത്തില്‍ സൈനികനായ വിഷ്ണുവും സുചിത്രയും വിവാഹിതരായത്.

ഒരു മാസം മുന്‍പാണ് ഭര്‍ത്താവ് വിഷ്ണു ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയത്. സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നും വിഷ്ണുവിന്‍റെ കുടുംബം പ്രതികരിച്ചു.

ഓച്ചിറ സ്വദേശിനിയാണ് സുചിത്ര. പിതാവ് ലഡാക്കില്‍ സൈനിക ഉദ്യോഗസ്ഥനാണ്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത വള്ളികുന്നം പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button