സെറത്തിന്റെ കൊവിഡ് വാക്‌സിൻ നിർമാണത്തിന്റെ അവസാനഘട്ടത്തിൽ.

ന്യൂഡൽഹി / സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിൻ നിർമാണത്തിന്റെ അവസാനഘട്ടത്തിലാ ണെന്നു മേധാവി അദർ പൂനവല്ല. അടുത്ത മൂന്ന് നാല് മാസത്തി നുള്ളിൽ വാക്‌സിൻ വിതരണം ആരംഭിക്കും. എല്ലാം ശരിയായി നടന്നാൽ എല്ലാവർക്കും കൊവിഡ് പ്രതിരോധ വാക്‌സിൻ ലഭ്യമാ ക്കാൻ 2024 ആയേക്കും. പൂനവല്ല പറഞ്ഞു. 2021 ഏപ്രിലോടെ വാക്‌സിനേഷൻ നൽകി തുടങ്ങാമെന്ന് പറഞ്ഞ പൂനവല്ല, പ്രതിമാസം 100 ദശലക്ഷം വാക്‌സിൻ ഡോസുകൾ നിർമിക്കാൻ പദ്ധതിയിടുന്ന തായും അറിയിച്ചു.
ഇത്രയും ഫലപ്രദമായ വാക്‌സിൻ വികസിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വാക്‌സിൻ കൊവിഡിനെതിരെ ദീർഘകാലം പ്രവർത്തിക്കുമൊ എന്നത് കാത്തിരുന്നു കാണാം. ആദ്യഘട്ടവാക്‌സിൻ ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും നൽകും. സാധാരണ ക്കാരന് താങ്ങാവുന്ന വിധം വാക്‌സിന്റെ ആരംഭവില 500 മുതൽ 600 രൂപ വരെയാക്കാനുളള്ള ശ്രമങ്ങൾ നടക്കുന്നു. വാക്‌സിൻ കുത്തിവ യ്ക്കുന്നതിലൂടെ പാർശ്വഫലങ്ങൾ ഉണ്ടാകില്ല. ചെറിയ പനി മാത്രം ഉണ്ടാകാൻ സാധ്യതയുള്ളു. പൂനവല്ല പറഞ്ഞു.