മരണം വിധിയെഴുതിയിട്ടും, ദൈവത്തിൻ്റെ കരങ്ങളുമായി വന്ന ഡോക്ടരെപ്പറ്റി അറിയുക.

നാലര വർഷം മുൻപ് 2015ൽ ആണ് കാര്‍ഡിയാക് ഫെയിലര്‍ ആയി സ്വദേശി മധു മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതുന്നത്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് എറണാകുളത്തെ എല്ലാ പ്രമുഖ ആശുപത്രികളും മധുവിനോട് നിർദ്ദേശിക്കുന്നു. എന്നാൽ കൊല്ലം മെഡിട്രിന ആശുപത്രിയിലെ ഡോ.പ്രതാപ് കുമാർ നടത്തിയ ആഞ്ചിയോപ്ലാസ്റ്റി ചികിത്സ മധുവിന് പുതുജന്മം നൽകുകയായിരുന്നു പിന്നെ. തൻ്റെ രണ്ടാം ജന്മത്തെക്കുറിച്ചും ഡോക്ടറും രോഗിയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചും മധു എഴുതിയ ഫേയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധനേടുകയാണ്. ഒപ്പം ആ ദൈവത്തിന്റെ കരങ്ങൾ മനുഷ്യമനസ്സുകളിൽ ഉയരങ്ങളിലേക്കും. ഭീമമായ തുക മുടക്കി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ഈ കാലത്ത് രോഗികൾക്ക് ആശ്വാസം നൽകുന്ന ഡോ.പ്രതാപിൻ്റെ ചികിത്സ അറിയുന്നവരൊക്കെ തിരിച്ചറിയുകയും വാനോളം പുകഴ്ത്തുകയുമാണ്.

നിര്‍ത്താതെയുളള ചുമയും ശ്വാസംമുട്ടലും കാരണം കലശലായതോടെ സ്വദേശമായ തൃശ്ശൂരിൽ നിന്ന് എറണാകുളത്തെ പ്രമുഖ ആശുപത്രിയിലാണ് മധുവിനെ ആദ്യം പ്രവേശിപ്പിക്കുന്നത്. അവിടെ നടത്തിയ പരിശോധനകളില്‍ കാര്‍ഡിയാക് ഫെയിലര്‍ സംഭവിച്ചെന്നും ഹൃദയത്തിന്റെ പ്രവര്‍ത്തനം 20% താഴെയായി എന്നും അറിയിക്കുകയായിരുന്നു. ഹൃദയം മാറ്റിവെയ്ക്കുകയല്ലാതെ വേറൊരു മാര്‍ഗ്ഗവുമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എറണാകുളത്തെ മറ്റൊരു പ്രമുഖ ആശുപത്രിയില്‍ റിപ്പോര്‍ട്ടുകള്‍ കാണിച്ചപ്പോഴും അവരും ട്രാന്‍സ്പ്ലാന്റ് തന്നെയാണ് ഒരേയൊരു മാർഗമെന്ന് നിർദേശിക്കുകയായിരുന്നു. അതിനിടെയാണ് ഡോക്ടര്‍ പ്രതാപനെക്കുറിച്ച് മധു അറിയുന്നത്. ഒന്നാംഘട്ടം ആന്റിയോപ്ലാസ്റ്റി വിജയകരമായി പൂര്‍ത്തിയാക്കി, 2 സ്റ്റെന്റ് ഇട്ട് രണ്ട് ദിവസത്തിന് ശേഷം രണ്ടാംഘട്ട ആന്റിയോപ്ലാസ്ട്രിയില്‍ 2 സ്റ്റെന്റ് കൂടി ഇട്ടു. അതോടുകൂടി മധുവിൻ്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത 50% മുകളിലേക്ക് എത്തുകയായിരുന്നു.
ഓരാഴ്ചത്തെ ആശുപത്രി ജീവിതത്തിനു ശേഷം മധു ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. മൂന്ന് മാസം എറണാകുളത്തെ ആശുപത്രിയില്‍ ഒരു നടപടിക്രമവും ചെയ്യാതെ ചിലവായതിന്റെ പകുതിയില്‍ താഴെമാത്രമെ മെഡിട്രിനയിൽ ചികിത്സക്ക് വേണ്ടിവന്നുള്ളു എന്ന് മധു എടുത്ത് പറയുന്നു. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ചെയര്‍ ടു ബെഡ്, ബെഡ് ടു ചെയര്‍ എന്ന രീതിയില്‍ ജീവിക്കേണ്ടി വരുമെന്ന് എല്ലാവരും വിധിയെഴുതിയ മധു ഇന്ന് പഞ്ചായത്തിലെ അറിയപ്പെടുന്ന ഒരു ജൈവ കര്‍ഷകനാണ്.

എല്ലാദിവസവും പണിക്കാര്‍ക്കൊപ്പം കൃഷിയിടത്തിലെ എല്ലാ പണികളും ഒരു സാധാരാണ വ്യക്തിയെപ്പോലെ മധുവിനും ചെയ്യാൻ സാധിക്കുന്നു. സ്വദേശമായ തൃശൂർ കൈപ്പമംഗലത്തു നിന്ന് കൊല്ലം വരെ 180 കിലോമീറ്റർ സ്വന്തമായി വാഹനം ഓടിച്ചാണ് ഡോക്ടറെ കാണാൻ പോകുന്നത്. പിന്നീട് ഡോ.പ്രതാപ് കുമാറുമായുള്ള ആത്മബന്ധത്തെക്കുറിച്ചും മധു തുറന്നു പറയുന്നുണ്ട്. വിശദമായ
മധുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കുക.
ദൈവത്തിൻ്റെ കരങ്ങൾ
മനുഷ്യദൈവങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ മനുഷ്യൻ ദൈവമായി ഞങ്ങൾക്ക് മുന്നിൽ ഒരിക്കൽ അവതരിച്ചിരുന്നു. മറ്റാരുമല്ല, ഞങ്ങളുടെ പ്രിയങ്കരനായ ഡോക്ടർ പ്രതാപ് കുമാർ. 42ാം വയസ്സില്‍ എനിക്കുണ്ടായ വളരെ ഗുരുതരമായ ഒരു രോഗാവസ്ഥയെക്കുറിച്ചും അതില്‍ നിന്നും എന്നെ കൈപ്പിടിച്ച് ജീവതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഡോക്ടര്‍ പ്രതാപിനെക്കുറിച്ചുമാണ് പറഞ്ഞു വരുന്നത്. പ്രാർത്ഥനയോടെയല്ല, വേദനയോടെയാണ് ദേവാലയമായി ഞങ്ങൾക്ക് തോന്നിയ കൊല്ലം മെഡിട്രിന ആശുപത്രിയിൽ എത്തിയത്.
നാലര വർഷം മുൻപ് 2015 നവംബറിലാണ് ഇടിത്തീപോലെ ആ സംഭവം ഭാര്യയും മകനും പ്രായമായ അച്ചനും അമ്മയും അടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിൻ്റെ താളം തെറ്റിച്ചത്. നിര്‍ത്താതെയുളള ചുമയും ശ്വാസംമുട്ടലും കാരണം കലശലായതോടെ സ്വദേശമായ തൃശ്ശൂരിൽ നിന്ന് എറണാകുളത്തെ പ്രമുഖ ആശുപത്രിയിൽ ആദ്യ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനകളില്‍ എനിക്ക് കാര്‍ഡിയാക് ഫെയിലര്‍ സംഭവിച്ചെന്നും ഹൃദയത്തിന്റെ പ്രവര്‍ത്തനം 20% താഴെയായി എന്നും അറിയുന്നു. ഹൃദയം മാറ്റിവെയ്ക്കുകയല്ലാതെ വേറൊരു മാര്‍ഗ്ഗവുമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എറണാകുളത്തെ മറ്റൊരു പ്രമുഖ ആശുപത്രിയില്‍ റിപ്പോര്‍ട്ടുകള്‍ കാണിച്ചപ്പോഴും അവരും ട്രാന്‍സ്പ്ലാന്റ് തന്നെയാണ് നിര്‍ദേശിച്ചത്. പലകാരണങ്ങളാലും ഹൃദയം മാറ്റിവെയ്ക്കലിനോട് മാനസികമായി പൊരുത്തപ്പെടാന്‍ എനിക്കു സാധിച്ചില്ല. ഒന്നാമതായി 90% റിസ്‌ക് ഉള്ള ഒരു സര്‍ജിയാണ് ട്രാന്‍സ്പ്ലാന്റ്. പിന്നെ ആരോഗ്യമുള്ള ചെറുപ്പക്കാരനായ ഒരു വ്യക്തി മരിച്ചാല്‍ മാത്രമേ എനിക്ക് ഹൃദയം ലഭിക്കുകയുള്ളു. മറ്റൊരാള്‍ മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ജീവിക്കുക എന്നത് മാനസികമായി എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു കാര്യമായിരുന്നില്ല. തന്നെയുമല്ല ഹൃദയം മാറ്റിവച്ചു കഴിഞ്ഞാല്‍ ജീവിതത്തില്‍ ഒരുപാട് നിയന്ത്രണങ്ങള്‍ വേണ്ടിവരും. ഒരു സാധാരണ വ്യക്തിജീവിതം നയിക്കാന്‍ സാധിക്കില്ല. ട്രാന്‍സ്പ്ലാന്റിന് ശേഷം ഏതു സമയവും നമ്മുടെ ശരീരം ഹൃദയത്തെ നിരസിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് മരുന്നുകള്‍ തുടര്‍ ചികിത്സക്ക് വേണ്ടിവരും.
ഇതൊക്കെ ആലോചിച്ചപ്പോള്‍ ഞാന്‍ ഒരു ഉറച്ച തീരുമാനമെടുത്തു. ഹൃദയം മാറ്റിവെയ്ക്കാന്‍ ഞാന്‍ തയാറല്ല, മരിക്കുന്നെങ്കില്‍ സ്വന്തം ഹൃദയവുമായി മരിക്കട്ടെ. ഈ തീരുമാനം എടുക്കുമ്പോഴും എറണാകുളത്തെ പ്രമുഖ ആശുപത്രിയിലെ എന്റെ ചികിത്സ മൂന്ന് മാസം പിന്നിട്ടിരുന്നു. ഈ കാലയളവ് മുഴുവനും ഞാനും എന്റെ ഭാര്യയും ആശുപത്രിയില്‍ തന്നെ താമസിക്കുകയായിരുന്നു. അതിനിടയില്‍ പള്‍മനറി എഡീമ( Pulmonary edema) വരുകയും ഞാന്‍ വെന്റിലേറ്ററിലാകുകയും ചെയ്തു. അന്ന് ഡോക്ടര്‍സ് എന്റെ മരണം ഉറപ്പിച്ചതാണ്. ഒരു അത്ഭുതം പോലെ ഞാന്‍ ജീവിതത്തിലേക്ക് വരികയാണ് ഉണ്ടായത്. ഈ സമയത്ത് ഡോക്ടര്‍ എന്റെ ഭാര്യയോട് 75 ലക്ഷം രൂപ വില വരുന്ന LVAD എന്ന ഒരു ഉപകരണംവെയ്ക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഞങ്ങളെയും കുടുംബ സുഹൃത്തായ ഒരു ഡോക്ടറുമായി സംസാരിച്ചപ്പോള്‍ ഈ ഉപകരണം ശാശ്വതമായ പരിഹാരമല്ലെന്നും ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് നടത്തുന്നതുവരെയുള്ള താല്‍ക്കാലിക സംവിധാനമാണെന്നും അറിയാന്‍ കഴിഞ്ഞു. അദ്ദേഹം അത് നിരുത്സാഹപ്പെടുത്തി. ഈ സമയത്ത് എന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20%ല്‍ താഴെയായിരുന്നു. ഈ അവസ്ഥയില്‍ എനിക്ക് ബൈപാസ്, ആന്‍ജിയോപ്ലാസ്റ്റി, തുടങ്ങി ഒരു ചികിത്സയും ചെയ്യാന്‍ സാധിക്കില്ലെന്നും എന്ത് ചെയ്താലും കാര്‍ഡിയാക് അറസ്റ്റ് വരുമെന്നും അവിടുത്തെ ഡോക്ടര്‍മാര്‍ പറഞ്ഞു.
ഈ മൂന്ന് മാസക്കാലംകൊണ്ടുതന്നെ ഒരു ഭീമമായ തുക ഞങ്ങള്‍ക്ക് ചിലവായെങ്കിലും എന്റെ അവസ്ഥയ്ക്ക് ഒരു മാറ്റവും ഉണ്ടായില്ല. അപ്പോഴേക്കും ട്രാന്‍സ്പ്ലാന്റിന് തയാറാവാതിരുന്ന എന്നെ പ്രചോദിപ്പിക്കാന്‍ വേണ്ടി പല ശ്രമങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായി. ഈ സമയത്താണ് എന്റെ സുഹൃത്തിന്റെ ബന്ധുവായ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ ജയചന്ദ്രന്‍, ഡോക്ടര്‍ പ്രതാപനെക്കുറിച്ച് പറയുന്നത്. എറണാകുളത്തെ ഡോക്ടറിനോട് പറയാതെ മെഡിക്കല്‍ റിപ്പോര്‍ട്ട്‌സ് ഞാന്‍ ഡോ.പ്രതാപിന് അയച്ചുകൊടുക്കയും അദ്ദേഹം ഞങ്ങളോട് കൊല്ലം മെഡിട്രിന ആശുപത്രിയിലേയ്ക്ക് വരുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. വീട്ടില്‍ പോകാതെ ആശുപത്രിയുടെ സമീപത്തുളള ഫ്‌ളാറ്റില്‍ താമസിച്ചോളാം എന്ന ഉറപ്പിന്‍മേല്‍ എറണാകുളത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി കൊല്ലം മെഡിട്രിനയിലേക്ക് പോയി. 2016 ഫെബ്രുവരി 2ാം തീയതി ഞങ്ങള്‍ ഡോ.പ്രതാപിനെ കാണുകയും അദ്ദേഹം എന്റെ ആന്റിയോഗ്രാം സിഡി പരിശോധിക്കുകയും ആന്റിയോപ്ലാസ്ട്രി ചെയ്യാമെന്ന് പറയുകയും ചെയ്തു. അന്ന് ഒന്നാംഘട്ടം ആന്റിയോപ്ലാസ്ട്രി വിജയകരമായി പൂര്‍ത്തിയാക്കി. 2 സ്റ്റെന്റ് ഇട്ട്, രണ്ട് ദിവസത്തിന് ശേഷം രണ്ടാംഘട്ട ആന്റിയോപ്ലാസ്ട്രിയില്‍ 2 സ്റ്റെന്റ് കൂടി ഇട്ടു. അതോടുകൂടി എന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത 50% മുകളില്‍ എത്തി. ഓരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം എന്നെ ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് മാസം എറണാകുളത്തെ ആശുപത്രിയില്‍ ഒരു നടപടിക്രമവും ചെയ്യാതെ ചിലവായതിന്റെ പകുതിയില്‍ താഴെമാത്രമെ എനിക്ക് മെഡിട്രിനയിൽ ചികിത്സക്ക് വേണ്ടിവന്നുള്ളു. ഹൃദയ മാറ്റവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ചെയര്‍ ടു ബെഡ്, ബെഡ് ടു ചെയര്‍ എന്ന രീതിയില്‍ ജീവിക്കേണ്ടി വരുമെന്ന് എല്ലാവരും വിധിയെഴുതിയ ഞാന്‍ ഇന്ന് എന്റെ പഞ്ചായത്തിലെ ഒരു അറിയപ്പെടുന്ന ജൈവ കര്‍ഷകനാണ്. എല്ലാദിവസവും പണിക്കാര്‍ക്കൊപ്പം കൃഷിയിടത്തിലെ എല്ലാ പണികളും ഒരു സാധാരാണ വ്യക്തിയെപ്പോലെ എനിക്കും ചെയ്യാന്‍ സാധിക്കുന്നുണ്ട്. സ്വദേശമായ തൃശൂർ കൈപ്പമംഗലത്തു നിന്ന് കൊല്ലം വരെ 180 കിലോമീറ്റർ സ്വന്തമായി വാഹനം ഓടിച്ചാണ് ഞാന്‍ ഡോക്ടറെ കാണാൻ പോകുന്നത്. ഇതിനെല്ലാം എനിക്ക് നന്ദി പറയാനുള്ളത് ഡോ.പ്രതാപിനോടാണ്. ഇന്ന് ഒരു ഡോക്ടര്‍ രോഗി ബന്ധത്തിനുപരി ഒരു സഹോദരതുല്യമായുള്ള അടുപ്പമാണ് ഞങ്ങള്‍ തമ്മിലുള്ളത്. ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഒരു ഇൻ്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് എന്ന തലക്കനം ഇല്ലാതെ ചിരിച്ചുകൊണ്ട് രോഗികളെ സ്വന്തം ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ഒരു യഥാര്‍ത്ഥ മനുഷ്യസ്‌നേഹിയാണ് ഡോ. പ്രതാപ് കുമാര്‍.
ഡോക്ടര്‍, താങ്കളോടുള്ള എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദിയും കടപ്പാടും വാക്കുകള്‍ക്ക് അതീതമാണ്. ഇനിയും ഒരുപാട് കാലം എന്നെപ്പോലെയുള്ള ഹൃദ്രോഗികളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ആയുരാരോഗ്യം മെഡിട്രിന ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു…..
നന്ദി ഡോക്ടര്‍ നന്ദി. ഒരുപാട് സ്‌നേഹത്തോടെ….. മധു കുറിച്ചിരിക്കുന്നു.