Latest NewsNational

ഹൈക്കോടതിയില്‍ പുതിയ വാദമുഖങ്ങളുമായി സിബിഐ; ഐഎസ്‌ആര്‍ഒ ചാരക്കേസിനു പിന്നില്‍ പാക്കിസ്ഥാന്‍

കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിബിഐ. ചാരക്കേസ് സൃഷ്ടിച്ചതിന് പിന്നില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നു സംശയിക്കുന്നതായാണ് സിബിഐയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യാ പദ്ധതി വൈകിയതിനു പിന്നില്‍ ചാരക്കേസ് ആണെന്നും പാക്കിസ്ഥാനാണ് ഇതിന് പിന്നില്‍ കളിച്ചിരുന്നതെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

വിദേശ ശക്തികള്‍ക്കു വേണ്ടിയാണ് ഐഎസ്‌ആര്‍ഒയിലെ രണ്ടു ശാസ്ത്രജ്ഞരെ ചാരക്കേസില്‍ കുടുക്കിയതെന്ന് സിബിഐയ്ക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു
പറഞ്ഞു. ഐഎസ്‌ഐക്കു വേണ്ടിയാണ് ഇതു ചെയ്തതെന്നാണ് സംശയിക്കുന്നതെന്ന് രാജു കോടതിയെ അറിയിച്ചു.

ചാരക്കേസ് ഇല്ലായിരുന്നുവെങ്കില്‍ ഇരുപതു വര്‍ഷം മുമ്ബ് തന്നെ ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കുമായിരുന്നു. അതിനു വേണ്ടി പ്രവര്‍ത്തിക്കേണ്ട ശാസ്ത്രജ്ഞരെയാണ് ചാരക്കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്ത്, അപമാനിച്ച്‌, പീഡിപ്പിച്ചതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ചാരക്കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍ബി ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് സിബിഐ നിലപാട് അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button