കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, സംസ്ഥാനങ്ങളിൽ അൽഖ്വയ്ദയുടെ ഭീകരാക്രമണ സാധ്യത.

ന്യൂഡൽഹി/ ഇന്ത്യയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് അൽഖ്വയ്ദ പദ്ധതിയിട്ടി ട്ടുള്ളതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. നവംബർ അഞ്ചിനാണ് ഐ ബി റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൈമാറിയത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, സംസ്ഥാനങ്ങളിലാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളത്.
വിദേശ സഹായത്തോടെ അൽഖ്വയ്ദയ്ക്ക് വേണ്ടി പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങൾ നടന്നതായിട്ടാണ് റിപ്പോ ർട്ടിൽ പറഞ്ഞിട്ടുള്ളത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾ നടത്താനാണ് അൽഖ്വയ്ദ പദ്ധതി. പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിൽ നിന്നുമായി പതിനൊന്നോളം ഭീകരവാദികളെ കഴിഞ്ഞ മാസം എൻ ഐ എ അറസ്റ്റ് ചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അൽഖ്വയ്ദയുടെ ലക്ഷ്യം വെളിപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങ ളിൽ ഭീകരാക്രമണ സാദ്ധ്യത ഏറ്റവും കൂടുതൽ ഉള്ളത് ബംഗാളിലാണ്. ബംഗാളിലെ എതാണ്ട് എല്ലാ പ്രധാന നേതാക്കളും അൽഖ്വയ്ദയുടെ ലക്ഷ്യത്തിലുണ്ടെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങൾക്ക് കേരളത്തിലടക്കം അൽ ഖ്വയ്ദയ്‌ക്ക് വിദേശ സഹായം ലഭിക്കുന്നു ണ്ടെന്നും ഐ ബി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.