Kerala NewsLatest News

വാര്‍ഡില്‍ നിന്നും മുങ്ങി, മൂത്ത സഹോദരനെ വിളിച്ച് കാന്‍സറാണെന്നും പറഞ്ഞു;പിന്നാലെ മരണം

വൈക്കം : വൈക്കം വെച്ചൂര്‍ തുണ്ടിയില്‍ ടി.എസ്. പ്രദീപിനെ (52) ആണ് സാരികൊണ്ട് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പലചരക്ക് വ്യാപാരിയാണ്. 3 ദിവസം മുന്‍പാണ് ഇദ്ദേഹം ചികിത്സ തേടി എത്തിയത്. മെഡിക്കല്‍ കോളജ് നേത്രരോഗ വിഭാഗം വാര്‍ഡില്‍ ചികിത്സയിലിരിക്കെ കാണാതായ പ്രദീപിനെ ആശുപത്രിക്കു സമീപമുളള ലോഡ്ജ് മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

7-ാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. മൂത്ത സഹോദരന്‍ ൈബജുവിനെ ഫോണില്‍ വിളിച്ച് തനിക്ക് തൊണ്ടയ്ക്കും വയറിലും കാന്‍സര്‍ ആണെന്നും രാത്രി കൂട്ടിരിപ്പിന് എത്തണമെന്നും അറിയിച്ചു. ബൈജു ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രദീപിനെ വാര്‍ഡില്‍ കണ്ടെത്തിയില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി.

തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ഷൈലകുമാറും മറ്റു ജനപ്രതിനിധികളും രാത്രി തന്നെ ഈ ലോഡ്ജില്‍ അന്വേഷിച്ച് എത്തിയിരുന്നു. പ്രദീപിന്റെ ചിത്രം കാണിച്ചിട്ടും പ്രദീപ് ഇവിടെ മുറി എടുത്തിട്ടില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞുവത്രേ. അര്‍ധ രാത്രി വരെ വിവിധ ലോഡ്ജുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താതെ മടങ്ങി.

ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദീപിന്റെ അന്വേഷിച്ച് എത്തിയവരോട് താന്‍ വൈകിട്ട് ആറിന് ശേഷമാണ് എത്തിയതെന്നും ഈ സമയം ആരും മുറി എടുത്തിട്ടില്ലെന്നുമാണ് അറിയിച്ചതെന്ന് ലോഡ്ജ് ജീവനക്കാരന്‍ പറഞ്ഞു. വന്നവര്‍ അഡ്മിഷന്‍ റജിസ്റ്റര്‍ പരിശോധിക്കാതെ തിരികെ പോയതായും പറയുന്നു.സുധയാണ് പ്രദീപിന്റെ ഭാര്യ. മക്കള്‍: അനന്തകൃഷ്ണന്‍, ആദിത്യകൃഷ്ണന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button