Latest NewsNational

എനിക്ക് വീടില്ല, മോദിയുടെ ഭവന പദ്ധതി പരസ്യത്തില്‍ വീടില്ലാത്ത ലക്ഷ്മിയുടെ ചിത്രം

കൊല്‍ക്കത്ത: എന്നാല്‍ മോദിയുടെ പരസ്യത്തില്‍ പി.എം.എ.വൈ പദ്ധതിപ്രകാരം വീട് ലഭിച്ചുവെന്ന് പറയുന്ന സ്ത്രീ കഴിയുന്നതാകട്ടെ ടോയ്ലറ്റ് പോലുമില്ലാത്ത വാടക വീട്ടിലും. കൊല്‍ക്കത്ത ബൗബാസര്‍ പ്രദേശത്തെ മലങ്ക ലെയിനില്‍ താമസിക്കുന്ന ലക്ഷ്മി ദേവിയാണ് പരസ്യത്തിലുള്ള സ്ത്രീ.

ഫെബ്രുവരി 25ന് ബംഗാളിലെ ചില പത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന (പാര്‍പ്പിട പദ്ധതി) പ്രകാരം 24 ലക്ഷം കുടുംബങ്ങള്‍ക്ക് ബംഗാളില്‍ വീട് ലഭിച്ചുവെന്നായിരുന്നു പരസ്യം. ‘ആത്മനിര്‍ഭര്‍ ഭാരത് ആത്മനിര്‍ഭര്‍ ബംഗാള്‍’ എന്ന പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രവും വീട് ലഭിച്ചുവെന്ന് പറയുന്ന സ്ത്രീയുടെ ചിത്രവും കാണാനാകും. ‘പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം എനിക്കൊരു വീട്, എന്‍റെ തലക്ക് മുകളില്‍ ഒരു മേല്‍ക്കൂര’ എന്ന് സ്ത്രീ പറയുന്നതായും ചിത്രീകരിച്ചിരുന്നു.

‘ന്യൂസ് ലോണ്ട്രി’ അടക്കമുള്ള മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പരസ്യത്തില്‍ പറയുന്നതുപോലെ തനിക്ക് യാതൊന്നും ലഭിച്ചിട്ടില്ലെന്ന് ലക്ഷ്മി വ്യക്തമാക്കുകയായിരുന്നു. ‘ആ ചിത്രത്തിലുള്ള സ്ത്രീ ഞാനാണ്. എന്നാല്‍ പരസ്യത്തെക്കുറിച്ച്‌ തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല’ -സ്ത്രീ പ്രതികരിച്ചു.

കേന്ദ്ര സര്‍ക്കാറിന്‍റെ പദ്ധതിയിലൂടെ തനിക്ക് വീട് ലഭിച്ചിട്ടില്ല. ബാഹുബസാറില്‍ 500 രൂപ വാടക നല്‍കി ഒറ്റമുറിയെടുത്താണ് ഞാനും ആറംഗ കുടുംബവും കഴിയുന്നത്. രാത്രിയില്‍ കുട്ടികള്‍ അകത്ത് കിടന്നുറങ്ങുേമ്ബാള്‍ ഞങ്ങള്‍ വഴിയോരത്ത് കിടക്കാന്‍ നിര്‍ബന്ധിതരാകും’ -ലക്ഷ്മി പറഞ്ഞു. ഒരു കിടക്കയും റെഫ്രിജറേറ്റും മാത്രമാണ് ആ ഒറ്റമുറി വീട്ടിലെ ആകെ സമ്ബാദ്യം.

‘ഞങ്ങള്‍ക്കൊരു ശുചിമുറി പോലുമില്ല’ -ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. തനിക്ക് വീട് ലഭിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച ലക്ഷ്മി അയല്‍വാസികള്‍ പറഞ്ഞതിന് ശേഷമാണ് പരസ്യത്തില്‍ ചിത്രം വന്നതുപോലും അറിയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ‘എന്‍റെ ചിത്രം പത്രത്തില്‍ കണ്ടപ്പാള്‍ ഞാന്‍ ഭയന്നു. ചിത്രം എപ്പോള്‍ എടുത്തുവെന്നോ ആരെടുത്തുവെന്നോ എനിക്ക് അറിയില്ല’ -ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

ബാബുഗട്ടില്‍ മേള നടക്കുന്നതിനിടെ 10 ദിവസം കക്കൂസ് ശുചീകരണത്തിന് കരാറടിസ്ഥാനത്തില്‍ ജോലിക്ക് ചെന്നപ്പോഴാകാം ഫോട്ടോ എടുത്തതെന്നും അവര്‍ പറഞ്ഞു. പരസ്യത്തില്‍ ചിത്രം വന്നകാര്യം ബി.ജെ.പിക്കാരോട് അന്വേഷിച്ചിരുന്നോയെന്ന് ചോദിച്ചപ്പോള്‍ അവരോട് ഇതുവരെ സംസാരിച്ചില്ലെന്നും അക്ഷരാഭ്യാസമില്ലാത്തതിനാല്‍ തനിക്കിതൊന്നും അറിയില്ലെന്നുമായിരുന്നു ലക്ഷ്മിയുടെ മറുപടി. സംഭവത്തെക്കുറിച്ച്‌ ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്ങിനോട് അന്വേഷിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയാറായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button